തിരുവനന്തപുരം: ഇലന്തൂരിൽ ആഭിചാര കൊലയ്‌ക്ക് ഇരയായ തമിഴ്‌നാട് സ്വദേശിനി പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാരിനെ സമീപിച്ച് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മകൻ പരാതി നൽകി. സർക്കാർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹാവശിഷ്ടങ്ങൾ വിട്ട് നൽകണമെന്നാണ് ആവശ്യം.
പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹാവശിഷ്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആചാരപ്രകാരം ഇത് സംസ്‌കരിക്കാൻ സർക്കാർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ദിവസങ്ങളായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ വിട്ട് നൽകാൻ ഇടപെടൽ ഉണ്ടാകണമെന്നാണ് കത്തിലെ ആവശ്യം ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നത് അടക്കമുള്ള നടപടികൾ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.
സമാന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും മകൻ കത്ത് നൽകിയിരുന്നു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം വിട്ട് നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത് നൽകിയിരുന്നത്.
Comments