കീവ്: റഷ്യ യുക്രെയ്‌നെ ആക്രമിച്ച ഫെബ്രുവരി മുതൽ അനാഥരാക്കപ്പെട്ടവരും പട്ടിണിയിലേയ്‌ക്ക് വീണിരിക്കുന്നതും 40 ലക്ഷം കുട്ടികളെന്ന് ഐക്യരാഷ്‌ട്ര സഭ. സാമ്പത്തികമായി യുക്രെയ്ൻ മാത്രമല്ല യൂറോപ്പിലെ പലരാജ്യങ്ങളും ദുരിതത്തിലാണ്. സമൂഹത്തിലെ ഏറ്റവും ദുർബലരായ കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളും പട്ടിണി യിലേക്ക് അതിവേഗം നീങ്ങുന്നുവെന്ന മുന്നറിയിപ്പാണ് ഐക്യരാഷ്‌ട്ര നൽകുന്നത്.
കുട്ടികളുടെ ഉന്നമനത്തിനായി പരിശ്രമിക്കുന്ന യൂണിസെഫിന്റെ റിപ്പോർട്ടിൽ യുക്രെയ്‌നിലേയും റഷ്യയിലേയും കുട്ടികൾ തുല്യദു:ഖിതരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുക്രെയ്‌നെ റഷ്യ ആക്രമിക്കുകയും ഉപരോധം ആരംഭിക്കുകയും ചെയ്തതോടെയാണ് 40 ലക്ഷം കുട്ടികൾ പട്ടിണിയിലേക്കും പോഷകാഹാര കുറവിലേയ്‌ക്കും അതിവേഗം നീങ്ങുകയാണ്. ഇതിന് പുറമേ 28 ദശലക്ഷം കുട്ടികൾ ദാരിദ്ര്യ രേഖയ്‌ക്ക് താഴേയ്‌ക്ക് കഴിഞ്ഞ ഫെബ്രുവരിയ്‌ക്ക് ശേഷം വീണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
22 രാജ്യങ്ങളാണ് യൂറോപ്പിൽ യൂണിസെഫിന്റെ കണക്കിൽ കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ചവരുത്തിയിരിക്കുന്നത്. പല രാജ്യങ്ങളേയും പരോക്ഷമായിട്ടാണ് യുക്രെയ്ൻ-റഷ്യ യുദ്ധം ബാധിച്ചിരിക്കുന്നത്. റൊമാനിയയിൽ മാത്രം ഒന്നര ലക്ഷം കുട്ടികളാണ് ദാരിദ്ര്യത്തിലേയ്‌ക്ക് കൂപ്പുകുത്തിയിരിക്കുന്നത്. കുട്ടികളാണ് ലോകത്തിലെ ഏത് ദുരന്തവും ആദ്യം അനുഭവിക്കു ന്നതെന്നും യൂണിസെഫ് അറിയിച്ചു.
മരണത്തെ സംബന്ധിച്ചും കണക്കുകളുണ്ട്.യുക്രെയ്ൻ യുദ്ധത്തിൽ ഇതുവരെ 1000 ആൺ കുട്ടികളും പെൺകുട്ടികളും മരണപ്പെട്ടെന്നാണ് കണക്ക്. യൂറോപ്പിൽ മാത്രം ഒരു ദിവസം 4500 നവജാത ശിശുക്കളാണ് ദാരിദ്ര്യം മൂലം മരണപ്പെടുന്നത്. സ്‌ക്കൂളുകളിൽ വിടാനാകാതെ ഒന്നര ലക്ഷം കുട്ടികളാണ് വീടുകളിൽ ഒറ്റപ്പെട്ടിരിക്കുന്നതെന്നും യൂണിസെഫ് ചൂണ്ടിക്കാട്ടുന്നു.
Comments