ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് താരങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ക്യാപ്റ്റനും പരിശീലകനുമായിരുന്ന മിസ്ബാ ഉൽ ഹഖ്. താരങ്ങളുടെ കുടവയർ കാണാമെന്നും ആർക്കും ഫിറ്റ്‌നസില്ലെന്നും മിസ്ബാഹ് തുറന്നടിച്ചു. മുൻ താരങ്ങൾ ഇങ്ങനെ ആയിരുന്നില്ലെന്നും ഇപ്പോൾ ഒരു ഫിറ്റ്‌നസ് പരിശോധന പോലും നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൃത്യമായും ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാണാം. എന്നെപ്പോലെ, ഷൊഐബ് മാലിക്കിനെയും യൂനിസ് ഖാനെപ്പോലെയുമുള്ള താരങ്ങൾ ഫിറ്റ്‌നസിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ താരങ്ങളുടെ കുടവയറുകൾ കാണാം. ഒരു ഫിറ്റ്‌നസ് പരിശോധന പോലും നടത്തുന്നില്ലെന്നതാണ് ഇതിനു കാരണമെന്ന് അദ്ദേഹം വിമർശിച്ചു.
ആഭ്യന്തര മത്സരങ്ങളിലെ ഫിറ്റ്‌നസ് പരിശോധനകൾ തമാശയാണ്. രാജ്യാന്തര തലത്തിൽ വേണ്ട അതേ നിലവാരം ആഭ്യന്തര തലത്തിനും വേണമെന്ന് ചർച്ച നടത്തിയിരുന്നു. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിന്റെ ചുമതലയുള്ളവർ അതിനെ എതിർത്തുവെന്ന് അദ്ദേഹം ആരോപിച്ചു.
പാകിസ്താന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാളായാണ് മിസ്ബാനിനെ കണക്കാക്കുന്നത്. 56 ടെസ്റ്റുകളിൽ പാക് ടീമിനെ നയിച്ച മിസ്ബാ 26 മത്സരങ്ങളിൽ വിജയം നേടി.51.30 ആണ് റൺസ് ശരാശരി















