മുടി എപ്പോഴും തിളങ്ങുകയും ഒതുക്കത്തോടെ കിടക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് ആളുകളിൽ ഏറിയ പങ്കും. അതുകൊണ്ട് തന്നെ ഏത് വിധേനയും മുടിയുടെ അഴക് വർദ്ധിപ്പിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. ഇതിനായി പ്രെസ്സിംഗ് ഉപകരണങ്ങളും രാസപദാർത്ഥങ്ങളും ഉപയോഗിക്കുന്നവരും ഏറെയാണ്. എന്നാൽ ഇത്തരം ഉപകരണങ്ങൾ സ്ത്രീകളിൽ ക്യാൻസർ രോഗമുണ്ടാക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
മുടി സ്‌ട്രെയിറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങൾ ഹോർമോണുമായി ബന്ധപ്പെട്ട അർബുദങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സ്തനാർബുദവും അണ്ഡാശയ ക്യാൻസറും ഉണ്ടാവാനുള്ള സാധ്യതയാണ് ഇത് വർദ്ധിപ്പിക്കുന്നത്. ഓക്‌സ്ഫർഡ് അക്കാദമിയുടെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
ഇത് കറുത്ത വർഗക്കാരായ സ്ത്രീകളെയാണ് ഏറെ ബാധിക്കുക. കഴിഞ്ഞ 12 മാസങ്ങൾക്കിടെ മുടി സ്‌ട്രെയിറ്റ് ചെയ്യാത്ത സ്ത്രീകളിൽ 1.6% പേർക്ക് 70 വയസ്സുള്ളപ്പോൾ ഗർഭാശയ അർബുദം ഉണ്ടായതായി കണക്കുകൾ തെളിയിക്കുന്നു. എന്നാൽ മുടി സ്‌ട്രെയിറ്റ് ചെയ്ത് സ്ത്രീകളിൽ 4% പേർക്ക് 70 വയസ്സിൽ ഗർഭാശയ അർബുദം ഉണ്ടായതായാണ് പഠനം. നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ 35 മുതൽ 74 വയസ് വരെയുള്ള സ്ത്രീകളിലാണ് പഠനം നടത്തിയത്.
Comments