ന്യൂഡൽഹി : ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കേതിരെ അച്ചടക്കനടപടി. ചെൽസിക്ക് എതിരായ മത്സരത്തിൽ നിന്നാണ് റൊണാൾഡോയെ ഒഴിവാക്കിയത്. പരിശീലകൻ എറിക് ടെൻ ഹാഗ് ആണ് കടുത്ത തീരുമാനം എടുത്തത്.
ടോട്ടനത്തിനെതിരായ മത്സരം പൂർത്തിയാകും മുമ്പ് സ്റ്റേഡിയം വിട്ടതിനാണ് നടപടി. ടോട്ടനത്തിനെതിരെ പകരക്കാരനായി ഇറങ്ങാൻ റൊണാൾഡോ വിസമ്മതിച്ചിരുന്നു. ഇന്ന് നടന്ന പരിശീലനത്തിൽ റൊണാൾഡോ ടീമിനൊപ്പം ചേർന്നിരുന്നില്ല. താരം ഒറ്റയ്‌ക്കാണ് പരിശീലനം നടത്തിയത്.
നാല് മിനിറ്റ് ഇഞ്ചുറി ടൈം ശേഷിക്കേയാണ് പകരക്കാരന്റെ ബെഞ്ചിൽ ആയിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൗണ്ട് വിട്ടത്. മത്സരം അവസാനിക്കുന്നതിനു മുമ്പ് താരം ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.
ഇതിനിടെ താരത്തിനെതിരെ രൂക്ഷവിമർശനവുമായി ഇതിഹാസ താരം സ്റ്റീവ് നിക്കോൾ രംഗത്തെത്തിയിരുന്നു. അവൻ വളരെ അധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം കഴിഞ്ഞ 15 വർഷമായി അവനായിരുന്നു ഒന്നാമൻ. എല്ലാരും അഭിനന്ദിച്ചത് അവന്റെ പുറത്ത് തട്ടിയായിരുന്നു. എന്നാൽ കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് നടക്കാതിരിക്കുമ്പോൾ നിങ്ങളെങ്ങനെയാവും പ്രതികരിക്കുക എന്നതിലാണ് ആളുകൾ നിങ്ങളെ വിലയിരുത്തുന്നത്. ബിഗ് ബേബിയെ പോലെ പ്രതികരിക്കുന്നത് നിർത്തിയേ പറ്റു എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
Comments