ഋഷി സുനക് ബ്രിട്ടന്റെ രക്ഷകനാകുമോ ? വീഡിയോ കാണാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഋഷി സുനക് ബ്രിട്ടന്റെ രക്ഷകനാകുമോ ? വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 07:18 pm IST
FacebookTwitterWhatsAppTelegram

ബ്രിട്ടനിൽ എന്താണ് സംഭവിക്കുന്നത്? രാഷ്‌ട്രീയ അനിശ്ചിതത്വവും ഭരണസ്തംഭവനവുമൊക്കെ യൂറോപ്യൻ രാജ്യങ്ങളിൽ പുതുമയല്ലെങ്കിലും ബ്രിട്ടൻ ഇതിൽ നിന്നൊക്കെ മുക്തമായിരുന്നു. എന്നാൽ 45 ദിവസം മാത്രം പ്രധാനമന്ത്രിക്കസേരയിലിരുന്ന് അധികാരമൊഴിഞ്ഞ ലിസ് ട്രസിന്റെ രാജിയിലൂടെ ബ്രിട്ടീഷ് രാഷ്‌ട്രീയത്തിലെ പുതിയ മാറ്റങ്ങൾ ലോക രാജ്യങ്ങൾ ചർച്ച ചെയ്തു തുടങ്ങിക്കഴിഞ്ഞു.

ഏറ്റവും കുറഞ്ഞ കാലം ബ്രിട്ടീഷ് പ്രധാനമന്ത്രിക്കസേരയിലിരുന്ന നേതാവായിട്ടാണ് ലിസ് ട്രസിനെ ചരിത്രം അടയാളപ്പെടുത്തുക. പാർട്ടി അർപ്പിച്ച വിശ്വാസവും ജനഹിതവും നിറവേറ്റാനായില്ലെന്ന തുറന്നുപറച്ചിലോടെ ട്രസ് രാജിവെയ്‌ക്കുമ്പോൾ ബ്രിട്ടീഷ് രാഷ്‌ട്രീയത്തിലെ ഏറ്റവും അനിശ്ചിതത്വം നിറഞ്ഞ സമയമായി രാഷ്‌ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു. പൊതുവെ വിരസമായിരുന്ന ബ്രിട്ടീഷ് രാഷ്‌ട്രീയത്തിലേക്ക് ലോക രാജ്യങ്ങൾ കണ്ണും കാതും കൂർപ്പിക്കുന്ന കാഴ്ച.

ട്രസിന്റെ പിൻഗാമിയാരെന്നാണ് ഇപ്പോൾ ചർച്ച മുറുകുന്നത്. ലിസ് ട്രസുമായുളള മത്സരത്തിൽ ഇന്ത്യൻ വംശജനെന്ന ചാപ്പകുത്തി അവസാന നിമിഷം പരാജയപ്പെടുത്തിയ ഋഷി സുനകോ അതോ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനോ … ? ആരാകും പകരക്കാരനെന്നാണ് ചർച്ചകൾ. ബ്രിട്ടനുമായി നല്ല നയതന്ത്ര ബന്ധം പുലർത്തുന്ന ഇന്ത്യ അടക്കമുളള രാജ്യങ്ങൾ ഈ രാഷ്‌ട്രീയ മാറ്റങ്ങളെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതും.

ഹൗസ് ഓഫ് കോമൺസ് നേതാവ് പെനീ മോർഡന്റ്, പ്രതിരോധമന്ത്രി ബെൻ വാലസ്, രാജിവെച്ച ആഭ്യന്തരമന്ത്രി സുവെല്ല ബ്രോവർമാൻ തുടങ്ങിയവരുടെ പേരുകളും ഉയർന്നിട്ടുണ്ടെങ്കിലും ഋഷി സുനക് തന്നെയാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. പ്രധാനമന്ത്രിയാകാനുളള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 100 എംപിമാരുടെയെങ്കിലും പിന്തുണ വേണം. നിലവിൽ ഋഷി സുനകിന് മാത്രമാണ് ഇത്രയും പേരുടെ പിന്തുണ ഉറപ്പിക്കാനായതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. 357 എംപിമാരിൽ ബോറിസ് ജോൺസന് 44 എംപിമാരുടെയും പെനി മോർഡന്റിന് 21 എംപിമാരുടെയും പിന്തുണ മാത്രമാണ് ഉറപ്പിക്കാനായതെന്നും അണിയറ വർത്തമാനങ്ങളിലൂടെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബോറിസ് ജോൺസൺ തിരിച്ചുവന്നാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിത്തറയിളകുമെന്ന് കരുതുന്ന പാർട്ടിയിലെ നേതാക്കളും സുനകിന് തന്നെയാണ് മുൻതൂക്കം നൽകുന്നത്. ധനകാര്യ വകുപ്പ് കൃത്യമായി കൈകാര്യം ചെയ്ത സുനക് തലപ്പത്തെത്തുമ്പോൾ ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തൽ. ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക നയങ്ങൾ പാളിയതും ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് വലിയ തിരിച്ചടിയും നാണക്കേടുമാണ് ഉണ്ടാക്കിയത്.

കടുത്ത വലതുപക്ഷ വാദികളായ പാർട്ടി അംഗങ്ങളാണ് കഴിഞ്ഞ തവണ അവസാന നിമിഷം ഋഷി സുനകിന്റെ കാലുവാരിയത്. ഇത്തവണയും ഇവരെ സൂക്ഷിക്കണമെന്ന് തന്നെയാണ് സുനകിന്റെ ക്യാമ്പിലുളളവർ പറയുന്നത്. അവസാന നിമിഷങ്ങളിൽ വംശീയവേർതിരിവെന്ന നെറികെട്ട ആയുധം ഇവർ വീണ്ടും പുറത്തെടുക്കാനുളള സാദ്ധ്യതയും തളളിക്കളയുന്നില്ല. അതുകൊണ്ടു തന്നെ സുനകിനെ പിന്തുണയ്‌ക്കുന്നവരുടെ ഓരോ ചുവടും കരുതലോടെയാണ്.

ആറ് വർഷത്തിനിടെ അഞ്ചാമത്തെ പ്രധാനമന്ത്രിയെ ആണ് ബ്രിട്ടൻ തിരഞ്ഞെടുക്കാൻ ഒരുങ്ങുന്നത്. നിലവിലെ രാഷ്‌ട്രീയ അനിശ്ചിതത്വം കൺസർവേറ്റീവ് പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് വേണമെന്ന് പ്രതിപക്ഷമായ ലേബർ പാർട്ടി ഒരു വശത്ത് ശക്തമായി ആവശ്യപ്പെടുന്നുമുണ്ട്. നിലവിൽ അതിലേക്ക് നീങ്ങിയാൽ കൺസർവേറ്റീവ് പാർട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല. പണപ്പെരുപ്പം ഉൾപ്പെടെ ഭീഷണി സൃഷ്ടിക്കുന്ന ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകളും ഋഷി സുനക് എന്ന ഉത്തരത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

Tags: Boris Johnsonuk prime ministerUK-POLITICS
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies