ന്യൂഡൽഹി: നികുതിദായകരുടെ പണം ശരിയായ ദിശയിലാണ് വിനിയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ സമയത്തും മറ്റ് സാഹചര്യങ്ങളിലും നികുതിയായി ലഭിച്ച പണമാണ് രാജ്യത്തിനെ പട്ടിണിയിൽ നിന്ന് കരകയറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയായ രീതിയിലാണ് നിതുകിദായകരുടെ പണം വിനിയോഗിക്കുന്നതെന്ന് അറിയുന്നതിൽ ജനങ്ങൾ സന്തുഷ്ടരാണെന്നും മോദി പറഞ്ഞു. മധ്യപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട പരിപാടിയെ അഭിസംബോധന ചെയ്ത്് സംസാരിക്കുയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സർക്കാരും ഈ സർക്കാരുമായി നിരവധി വ്യത്യാസമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ അവശ്യ സാധനങ്ങൾ വാങ്ങാൻ പാവപ്പെട്ടവർ നെട്ടോട്ടമോടിയിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ പാവപ്പെട്ടവരുടെ അടുത്തെത്തി ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുകയാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ പദ്ധതി പ്രകാരം ഏകദേശം 4.51 ലക്ഷം ഗുണഭോക്താക്കൾക്കായി നിർമ്മിച്ച വീടുകളുടെ താക്കേൽദാന ചടങ്ങിൽ പങ്കെടുക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. കഴിഞ്ഞ എട്ട് വർഷം കൊണ്ട് 3.5 കോടിയിലധികം ആളുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. മദ്ധ്യപ്രദേശിൽ ഇതുവരെ 38 ലക്ഷം വീടുകളാണ് അനുവദിച്ചത്. അതിൽ 29 ലക്ഷം വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും മോദി അറിയിച്ചു.
Comments