ന്യൂയോർക്ക്: കാബൂളിൽ സ്ത്രീകൾക്ക് യാതൊരു പരിരക്ഷയും ലഭിക്കുന്നില്ലെന്ന് തെളിവുകൾ നിരത്തി മനുഷ്യാവകാശ സംഘടനകൾ. സ്ത്രീ സ്വാതന്ത്ര്യം വിദ്യാഭ്യാസത്തിലും തൊഴിലിലും കലാസാംസ്കാരിക രംഗത്തും നിരോധിച്ചി രിക്കുന്ന താലിബാൻ പുറത്ത് കാണിക്കുന്നതെല്ലാം കാപട്യമാണെന്നാണ് സംഘടനകൾ പറയുന്നത്.
തലസ്ഥാന നഗരമായ കാബൂളിൽ മാത്രമാണ് അല്പമെങ്കിലും പ്രതിഷേധം നടക്കുന്നത്. അത് സ്ത്രീ സ്വാതന്ത്ര്യമുണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധിരിപ്പിക്കാനുള്ള പദ്ധതിയാണ്. മറ്റ് പ്രവിശ്യകളിലെല്ലാം ഭരിക്കുന്നത് ഭീകരസംഘടനാ നേതാക്കളും അനുയായികളുമാണ്.
കടുത്ത മതമൗലികവാദികളായ താലിബാൻ ഭീകരർ കാബൂളിൽ രഹസ്യമായി സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണ്. ഒരാൾക്കും തൊഴിൽ ചെയ്യാനാകുന്നില്ല. മറ്റ് പ്രവിശ്യകളിൽ ഹിജാബും പർദ്ദയുമില്ലാതെ പുറത്തിറങ്ങാൻ സാധിക്കില്ല. അങ്ങിനെ പുറത്തിറങ്ങിയാൽ വധശിക്ഷയാണ് നടപ്പാക്കുന്നത്. ഭർത്താവോ പിതാവോ മറ്റ് ബന്ധുക്കളോ പ്രോത്സാഹിപ്പിച്ചാൽ അത്തരക്കാരെ വൈദ്യുതാഘാ തമേൽപ്പിക്കുന്ന പ്രാകൃത ശിക്ഷാ നടപടി തുടരുകയാണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
Comments