കൊല്ലം: കിളികൊല്ലൂരിൽ സൈനികനുൾപ്പെടെ പോലീസ് മർദ്ദനത്തിനിരയായ സംഭവത്തിൽ മജിസ്‌ട്രേറ്റിനെതിരെ പരാതി. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റിന് എതിരെയാണ് ഹൈക്കോടതി രജിസ്ട്രാർക്ക് പൂർവ്വസൈനിക സേവാ പരിഷത്ത് പരാതി നൽകിയത്.
സൈനികനും സഹോദരനും മർദ്ദനമേറ്റ സംഭവം മജിസ്‌ട്രേറ്റിനോട് പറഞ്ഞതായി പരാതിയിൽ പറയുന്നു. പോലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റത് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ല.പോലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്‌ട്രേറ്റ് ഇരകളെ റിമാൻഡ് ചെയ്‌തെന്നും പരാതിയിൽ പറയുന്നു. ഹൈക്കോടതി രജിസ്ട്രാർക്കാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് സഹോദരങ്ങളെ മർദ്ദിക്കുന്നതതിന്റെ വിഡീയോ ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഡിജിപിയുടെ നിർദ്ദേശപ്രകാരം എസ്എച്ച്ഒ വിനോദ്, എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ പ്രകാശ്, സിവിൽ പോലീസ് ഓഫീസർ മണികണ്ഠൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
Comments