അഹമ്മദാബാദ് : ഗുജറാത്തിൽ എത്തിയ ആം ആദ്മി നേതാക്കളെ ജനങ്ങൾ വരവേറ്റത് മോദി മോദി വിളികളുമായി. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെത്തിയ ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാളിനെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും കരിങ്കൊടി കാണിച്ചാണ് നാട്ടുകാർ സ്വീകരിച്ചത്. ഇതോടൊപ്പം ”ചോർ ചോർ (കള്ളൻ)” വിളികളും ഉയർന്നു.
കെജ്രിവാളിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന റോഡിന് ഇരുവശത്തും കൂടിനിന്നയാളുകൾ കരിങ്കൊടി കാണിക്കുകയും ” ചോർ ചോർ” മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. ഇതിനിടെ ” നരേന്ദ്ര മോദി” വിളികളയും ഉച്ചത്തിൽ കേട്ടിരുന്നു. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
#WATCH | People chanted 'Modi Modi' and 'Chor Chor' slogans and showed black flags to Delhi CM and AAP national convener Arvind Kejriwal as his cavalcade passed by in Gujarat's Navsari today pic.twitter.com/trNJFdIjRQ
— ANI (@ANI) October 29, 2022
എന്നാൽ ഇത് ആദ്യമായല്ല ആം ആദ്മി ദേശീയ നേതാക്കൾക്ക് മോദിയുടെ മണ്ണിൽ നിന്നും ഇത്തരമൊരു അനുഭവം നേരിടേണ്ടിവരുന്നത്. ഒക്ടോബർ 8 ന് സംസ്ഥാനത്തെത്തിയ നേതാക്കൾക്ക് വരവേൽപ്പ് നൽകിയതും മോദി വിളികളോടെയാണ്. കെജ്രിവാളിന്റെ വഡോദരയിലെ റോഡ് ഷോയ്‌ക്കിടെ ആയിരക്കണക്കിന് ആളുകൾ ഒന്നിച്ച് കൂടി മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നു. ”കെജ്രിവാൾ ഗോ ബാക്ക്” എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധം നടത്തിയത്. ഇതിനിടെ പോലീസും ജനങ്ങളും തമ്മിൽ പ്രതിഷേധം നടക്കുകയുമുണ്ടായി.
പതിറ്റാണ്ടുകളായി ഗുജറാത്തിന്റെ ഭരണം ബിജെപിയുടെ കൈകളിൽ ഭദ്രമാണ്. ഇതിൽ നിന്നും മാറാൻ തങ്ങൾ തയ്യാറല്ലെന്നാണ് ആളുകൾ പറയുന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ നിന്ന് മത്സരിക്കാനൊരുങ്ങിന്ന ആം ആദ്മി തുടക്കത്തിൽ തന്നെ തിരിച്ചടി നേടിക്കൊണ്ടിരിക്കുകയാണ്.
Comments