ജിഹാദ് പുസ്തകങ്ങൾ നിരന്തരം വായിച്ചു; ത്യാഗം ചെയ്യാൻ ശ്രവണ വൈകല്യമുള്ള സ്ത്രീയെ നിക്കാഹ് ചെയ്തു; മുസ്ലീങ്ങൾ ദുരിതത്തിലാണെന്ന് വിശ്വസിച്ചു; എല്ലാം മറികടക്കാൻ സ്വയം പൊട്ടിത്തെറിക്കാൻ തീരുമാനിച്ച് മുബിൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിഹാദ് പുസ്തകങ്ങൾ നിരന്തരം വായിച്ചു; ത്യാഗം ചെയ്യാൻ ശ്രവണ വൈകല്യമുള്ള സ്ത്രീയെ നിക്കാഹ് ചെയ്തു; മുസ്ലീങ്ങൾ ദുരിതത്തിലാണെന്ന് വിശ്വസിച്ചു; എല്ലാം മറികടക്കാൻ സ്വയം പൊട്ടിത്തെറിക്കാൻ തീരുമാനിച്ച് മുബിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 03:45 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടനായത് ജിഹാദുമായി ബന്ധപ്പെട്ട പുസ്‌തകങ്ങൾ വായിച്ചിട്ടാണെന്ന് സൂചന. ശ്രവണ വൈകല്യമുള്ള സ്ത്രീയെ വിവാഹം ചെയ്തത് മനഃപൂർവ്വമാണെന്നും ജീവിതത്തിൽ എന്തെങ്കിലും ത്യാഗം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയതിനാൽ അത് നിറവേറ്റാനാണ് അത്തരമൊരു വിവാഹം കഴിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.

29-കാരനായ എഞ്ചിനീയറിംഗ് ബിരുദധാരി ജമേഷ മുബിൻ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രേരണകൊണ്ടാണ് ജിഹാദിന് വേണ്ടി പ്രവർത്തിച്ചിരുന്നതെന്നും വിവരമുണ്ട്. ഇതിനായി സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ പഠിച്ചു. അത് ഫലപ്രദമായി പ്രയോഗിക്കാൻ ശ്രമം നടത്തി. തന്റെ കാർ ബോംബ് ഉപയോഗിച്ച് വലിയൊരു ഭീകരാക്രമണം നടത്താനുള്ള ചാവേർ ദൗത്യത്തിലായിരുന്നു മുബിൻ. പക്ഷേ പരിചയക്കുറവ് മൂലം ആസൂത്രണം ചെയ്തതുപോലെ പ്രവർത്തിച്ചില്ല. മാത്രമല്ല കാർ പൊട്ടിത്തെറിച്ച് ഇയാൾ കൊല്ലപ്പെടുകയും ചെയ്തു.

മുബിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത കുറിപ്പുകളിൽ ഇയാൾ കൈപ്പടകൊണ്ട് എഴുതിയ ചില ലേഖനങ്ങൾ കണ്ടെത്തിയിരുന്നു. രാജ്യത്ത് മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായാണ് കണക്കാക്കുന്നതെന്ന് മുബിൻ സൂചിപ്പിക്കുന്നു. കർണാടകയിലെ ഹിജാബ് വിവാദവും, പൗരത്വനിയമവും എല്ലാം ഇയാൾ പരാമർശിക്കുന്നുണ്ട്. മുസ്ലീം സമുദായത്തിലുള്ളവർ നിരവധി പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഇതിന് പരിഹാരം കണ്ടെത്തണമെന്നും ഇയാൾ എഴുതിയിട്ടുണ്ട്.

സ്‌ഫോടനം നടക്കുന്നതിന് നാല് ദിവസം മുമ്പ് മുബിൻ തന്റെ ശ്രവണ വൈകല്യമുള്ള ഭാര്യയെയും രണ്ട് മക്കളെയും ഭാര്യവീട്ടിൽ എത്തിച്ചിരുന്നു. ഒക്ടോബർ 22 ശനിയാഴ്ച രാത്രി 11.25 ഓടെ ഗ്യാസ് സിലിണ്ടറുകളും മറ്റ് സാമഗ്രികളും കാറിൽ കയറ്റിയ ശേഷം സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള റോഡിൽ മുബിൻ മണിക്കൂറുകളോളം നിന്നു. ചെയ്യാൻ പോകുന്ന ദൗത്യത്തെക്കുറിച്ച് വിശകലനം നടത്താനും സ്വയം തയ്യാറാകാനും വേണ്ടിയായിരിക്കാം ഇതെന്ന് പോലീസ് കരുതുന്നു. മണിക്കൂറുകൾ കാത്തുനിന്നതിന് ശേഷമാണ് ക്ഷേത്രത്തിന് മുമ്പിലേക്ക് എത്തിപ്പെട്ടതും പൊട്ടിത്തെറിച്ചതുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി

നിലവിൽ ആറ് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. മുഹമ്മദ് ധൽക്ക (25), മുഹമ്മദ് അസറുദ്ദീൻ (25), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മായിൽ (27), മുഹമ്മദ് നവാസ് ഇസ്മായിൽ (27), അഫ്‌സർ ഖാൻ എന്നിവരാണ് പിടിയിലായത്.

 

Tags: Jamesha Mubin
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies