പാറ്റ്‌ന : ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ വിമർശനവുമായി അസദുദ്ദീൻ ഒവൈസി. ഗോപാൽഗഞ്ച് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ എഐഎംഐഎമ്മിനെതിരെ നടത്തിയ പ്രതികരണത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. തന്റെ പാർട്ടിക്ക് ആർജെഡിയുടെ മതേതരത്വത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം.
ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ എഐഎംഐഎമ്മിനെ ബിജെപിയുടെ ബി ടീം എന്നായിരുന്നു തേജസ്വി യാദവ് വിശേഷിപ്പിച്ചത്.’നിതീഷ് കുമാറുമായുള്ള സഖ്യം എന്താണെന്ന് ആർജെഡി വിശദീകരിക്കണം. നിതീഷ് കുമാർ ബി.ജെ.പി.ക്കൊപ്പമായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിനാൽ അദ്ദേഹം ശുഷ്‌കാന്തിയുള്ളവനാണോ? നിങ്ങൾ പിന്തുടരുന്നത് അവസരവാദ രാഷ്‌ട്രീയമാണ്. ആർജെഡിക്ക് മുസ്ലീങ്ങളോട് ഒരു നയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പാർട്ടിയായ ബിജെപിക്ക് ജനങ്ങൾ നൽകുന്ന പിന്തുണ വളരെ വലുതാണ്. വരുന്ന തിരഞ്ഞെടുപ്പിൽ ഇത് പാർട്ടിക്ക് മുൻഗണന നൽകുമെന്നിരിക്കെയാണ് ഇത്തരത്തിലൊരു പ്രസ്താവനയുമായി തേജസ്വി യാദവ് രംഗത്തെത്തിയത്. ഗോപാൽ ഗഞ്ചിലെ ഉപതെരഞ്ഞെടുപ്പിൽ മഹാഗത്ബന്ധന്റെ സ്ഥാനാർഥിക്കു വോട്ടഭ്യർത്ഥിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് യാദവ് ഇത്തരത്തിലൊരു പരാമർശം നടത്തിയത്.
Comments