അഹമ്മദാബാദ്; ഗുജറാത്ത് മോർബി തൂക്കുപാലം അപകടവുമായി ബന്ധപ്പെട്ട പ്രതികൾക്കായി കോടതിയിൽ ഹാജരാകില്ലെന്ന് അഭിഭാഷകർ. മോർബി ബാർ അസോസിയേഷൻ,രാജ്‌കോട്ട് ബാർ അസോസിയേഷൻ എന്നിവടങ്ങളിലെ അഭിഭാഷകരാണ് ഹാജരാകില്ലെന്ന് അറിയിച്ചത്. അഭിഭാഷകരുടെ പ്രതിനിധിയായി അഡ്വ.എസി പ്രജാപതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പാലത്തിന്റെ നിർമ്മാതാക്കളായ ഒറേവ കമ്പനിക്കായി ഹാജരാവില്ലെന്നാണ് അഭിഭാഷകരുടെ നിലപാട്.ഇത് സംബന്ധിച്ച് അഭിഭാഷകർ ചേർന്ന് പ്രമേയം പാസാക്കിയെന്നാണ് വിവരം.ദുരന്തത്തിനിരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഭിഭാഷകർ ചേർന്ന് പ്രകടനവും നടത്തി.
പാലം തകർന്ന സ്ഥലത്തേക്ക് റാലി നടത്തുമെന്നും മോർബി അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുമെന്നും മോർബി ബാർ അസോസിയേഷൻ മേധാവി ജീതു ജഡേജ പറഞ്ഞു.
അതേസമയം കേസിൽ ഒറേവയുടെ മാനേജരുൾപ്പടെ ഇതുവരെ ഒമ്പതുപേരാണ് അറസ്റ്റിലായത്.ഒറേവയുടെ മാനേജർമാർ,സബ് കോൺട്രാക്ടമാർ എന്നിവർ പോലീസ് കസ്റ്റഡിയിലും മറ്റുള്ളവർ ജുഡീഷ്യൽ കസ്റ്റഡിയിലുമാണ്.
Comments