ചണ്ഡീഗഢ്; ഹരിയാനയിലെ ഫരീദാബാദിൽ 11 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. മേവാത്ത് സ്വദേശിയാ സാജിദ് എന്ന 32 കാരനാണ് 11 കാരിയെ ഭീഷണിപ്പെടുത്തി ആറുമാസത്തിലധികമായി പീഡനത്തിനിരയാക്കിയത്.. മൂന്ന് കുട്ടികളുടെ പിതാവായ സാജിദ് പെൺകുട്ടിയുടെ അയൽവാസിയായിരുന്നു.
മകളോടെന്ന വാത്സല്യമെന്ന് തെറ്റിദ്ധരിപ്പിച്ച് അടുത്തുകൂടിയാണ് ആദ്യം ബലാത്സംഗം ചെയ്തത്. പിന്നീട് ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പൊടുന്നനെയുണ്ടായ മാറ്റങ്ങൾ ശ്രദ്ധിച്ച മുത്തശ്ശി കാര്യമന്വേഷിച്ചപ്പോഴാണ് ദുരനുഭവം വെളിപ്പെടുത്തിയത്.
പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നും ഇസ്ലാമിലേക്ക് മാറണമെന്നും സാജിദ് പറഞ്ഞതായാണ് വിവരം. പെൺകുട്ടി ഗർഭിണിയാണെന്നും റിപ്പോർട്ടുകളുണ്ട്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ സാജിദിനെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.















