അമൃത്സർ: ശിവസേന നേതാവ് സുധീർ സുരി വെടിയേറ്റു കൊല്ലപ്പെട്ടു. അമൃത്സറിൽ വെച്ചാണ് അദ്ദേഹത്തിനെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തിയത്. ശിവസേന നേതാക്കൾ അമൃത്സറിലെ ഒരു ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടെയാണ് ആക്രമണം.
ക്ഷേത്രപരിസരത്തെ ചവറ്റുകൊട്ടയിൽ ഹിന്ദുദേവതകളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ശിവസേന പ്രതിഷേധം സംഘടിപ്പിച്ചത്. ആൾക്കൂട്ടത്തിൽ നിന്നും പൊടുന്നനെയെത്തിയ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അജ്ഞാത സംഘം ആകാശത്തേക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അക്രമിയെന്ന് സംശയിക്കുന്നയാളെ നാട്ടുകാരും ശിവസേന നേതാക്കളും ചേർന്ന് പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.
ശിവസേന നേതാവിനെ വെടിവെച്ച് കൊന്നത് പഞ്ചാബ് സർക്കാർ മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണെന്ന് ബിജെപി ആരോപിച്ചു. പഞ്ചാബിൽ ക്രമസമാധാനം തകർന്നെന്നും ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്നും ബിജെപി നേതാവ് തജീന്ദർ സിംഗ് ബഗ്ഗ ആരോപിച്ചു.
Comments