ന്യൂഡൽഹി : മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിൽ അറസ്റ്റിൽ. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 26 യാത്രക്കാർ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയൽ ഗിനിയയിലെ നാവിക സേന പിടികൂടിയത്. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്തും സംഘത്തിലുണ്ട്. കപ്പൽ ജീവനക്കാരനാണ് വിജിത്ത്.
ഓഗസ്റ്റ് 12 മുതൽ സംഘം ഇക്വറ്റോറിയൽ ഗിനിയയിലെ നാവിക സേനയുടെ തടവിലാണ്. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് പോയതാണ് കപ്പിൽ. തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതി കാത്ത് കിടക്കുന്നതിനിടെയാണ് ഇവരെ പിടികൂടിത്. സമുദ്രാതിർത്തി ലംഘിച്ചുവെന്നായിരുന്നു ആരോപണം. തുടർന്ന് 20 ലക്ഷം യുഎസ് ഡോളർ പിഴയായി അടയ്‌ക്കാനും നിർദ്ദേശിച്ചു.
പിഴ അടച്ചില്ലെങ്കിൽ നൈജീരിയൻ നാവിക സേനയ്‌ക്ക് ഇവരെ കൈമാറാനാണ് നീക്കം. രാജ്യാന്തര നിയമങ്ങൾ ലംഘിച്ചാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും കപ്പൽ കസ്റ്റഡിയിലെടുത്തതെന്നും തടവിലാക്കപ്പെട്ടവർ ആരോപിച്ചു.
Comments