തിരുവനന്തപുരം: സംസ്ഥാന സർക്കാർ പദ്ധതിയായ ലൈഫ് മിഷന്റെ പുരോഗതികൾ നിലച്ചിട്ട് ഒൻപത് മാസം .ഈ വർഷം ഫെബ്രുവരിയിലാണ് അവസാനമായി പദ്ധതിയുടെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.2017 ൽ ആരംഭിച്ച പദ്ധതി പ്രകാരം പതിനായിരത്തിനകത്ത് വീടുകളുടെ നിർമാണം മാത്രമാണ് ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. അതേസമയം സ്വന്തമായി ഒരുതുണ്ടു ഭൂമിയില്ലാത്ത മൂന്നരലക്ഷത്തോളം കുടുംബങ്ങൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
2022 രണ്ടാം ഘട്ടത്തിൽ 920260 കുടുംബങ്ങളാണ് ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ട് ഉള്ളത്.അനർഹരല്ല എന്ന് കണ്ടെത്തിയവർക്ക് അപ്പീൽ നൽകാനുള്ള തീയതിയും ഓഗസ്റ്റോടെ അവസാനിച്ചു. എന്നാൽ ഈ വർഷം ഫെബ്രുവരിയിലാണ് അവസാനമായി ലൈഫ് മിഷൻ പുരോഗതിയെ സംബന്ധിക്കുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒൻപത് മാസമായി ലൈഫ് മിഷൻ പദ്ധതിയ്‌ക്ക് ഒരു അനക്കവും ഇല്ലെന്ന് സാരം.
2021 ൽ അടിസ്ഥാനം പോലും പൂർത്തിയാകാതെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട 6925 വീടുകൾ ഉണ്ടെന്നായിരുന്നു കണക്ക്. ഈ കാലയളവ് മുതൽ 2022 ഫെബ്രുവരി വരെ ലൈഫ് മിഷന്റെ ഒന്നാം ഘട്ടമായി റിപ്പോർട്ടിൽ കണക്കാക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിയ സർവ്വേ ഭൂമിയോ വീടോ ഇല്ലാത്തവരായി 504967 കുടുംബങ്ങൾ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. പദ്ധതി ആരംഭിച്ചു അഞ്ചുവർഷം പിന്നിടുമ്പോഴും 10,074 നിർമ്മാണം മാത്രമാണ് സംസ്ഥാന സർക്കാറിന് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്.
ഇത് ഭൂമിയുള്ളവർക്ക് അനുവദിച്ചു നൽകിയ വീടുകൾ മാത്രം. അതേ സമയം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം സംസ്ഥാനത്ത് 70,454 വീടുകൾ നിർമ്മിക്കാൻ കഴിഞ്ഞുവെന്നും വ്യക്തമായി റിപ്പോർട്ടിൽ പറയുന്നുണ്ട്.വിവിധ സർവേകളിലൂടെ സംസ്ഥാനത്ത് ലൈഫ് മിഷന്റെ പുരോഗതിക്കായി ഭൂമികൾ ഏറ്റെടുക്കുന്നുണ്ട്.എന്നാൽ ഭൂരഹിതരായ അർഹതപ്പെട്ടവരുടെ കൈയിൽ പദ്ധതിയുടെ അനുകൂല്യങ്ങൾ എത്തുന്നില്ല എന്നത് പകൽ പോലെ വ്യക്തമാണ്.ഭൂരഹിതരല്ലാത്ത സംസ്ഥാനമായി കേരളത്തെ പരിവർത്തനപ്പെടുത്താനുള്ള പദ്ധതികൾ നടക്കുമ്പോഴും പതിനായിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പോഴും പലരുടെയും .കൈവശമാണ്.
Comments