ഭുവനേശ്വർ: പോലീസിന് മുമ്പിൽ ആയുധം വെച്ച് കീഴടങ്ങി കമ്യൂണിസ്റ്റ് ഭീകരർ. ഒഡീഷ-ആന്ധ്ര അതിർത്തിയിലുള്ള ഗ്രാമങ്ങളിലെ 650 കമ്യൂണിസ്റ്റ് ഭീകരരാണ് കീഴടങ്ങിയത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കീഴടങ്ങിയവരിൽ ഭൂരിഭാഗവും കമ്യൂണിസ്റ്റ് ഭീകസംഘടനയിലെ വില്ലേജ് കമ്മറ്റികളിലോ പോഷകസംഘടനയായ ചേതന നാട് മണ്ഡലിലോ അംഗങ്ങളായവരാണ്.
ഒഡീഷ-ആന്ധ്ര അതിർത്തികളിൽ സുരക്ഷാ സേനയ്‌ക്കും സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങൾക്ക് സഹായം ചെയ്ത് വരുന്ന ഭീകരരാണ് കീഴടങ്ങിയത്. കീഴടങ്ങുന്നതിന് മുമ്പ് ഇവരെല്ലാം മാവോയിസ്റ്റ് മൂർദ്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കി. ഇതിനിടെ ഭീകരസംഘടനയുടെ യൂണിഫോമും പുസ്തകങ്ങളും കത്തിക്കുകയും ചെയ്തു.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഭീകരർക്കായി കീഴടങ്ങൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. പുനരധിവാസവും നിരവധി സഹായവും നൽകുന്ന ഈ പദ്ധതിയുടെ പ്രഖ്യാപനത്തെ തുടർന്ന് നിരവധി പേരാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് നേരായ വഴി തിരഞ്ഞെടുത്തത്.
Comments