ഡെറാഡൂൺ: ദേശവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട ഹരിദ്വാർ സ്വദേശി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ദിയോബന്ദിലെ മതപഠന കേന്ദ്രമായ ദാരുൽ ഉലൂമിലെ മുൻ വിദ്യാർത്ഥിയാണിയാൾ. ഹരിദ്വാർ സ്വദേശി മുഹമ്മദ് ഹാരിസാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നോട്ടീസ് നൽകിയതിന് ശേഷം സഹരൺപൂരിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒക്ടോബർ 16-നാണ് ഹാരിസിന് നോട്ടീസ് ലഭിച്ചത്. ഇയാളുടെ മൊഴി ഒക്ടോബർ 18-ന് പോലീസ് രേഖപ്പെടുത്തുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ദീപാവലിയുടെ അവധി ആയതിനാൽ മൊഴി രേഖപ്പെടുത്തുന്നത് 28-ാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. അന്നേ ദിവസം കുടുംബാഗങ്ങൾക്കൊപ്പം സഹരൻപൂരിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് മൊഴി രേഖപ്പെടുത്തി. പിറ്റേ ദിവസം ഹാരിസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം ഇയാളെ എന്ത് സംഭവത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. ഹാരിസ് ദേശ വിരുദ്ധ പ്രവർത്തനം നടത്തില്ലെന്നാണ് വീട്ടുകാരും പറയുന്നത്. അഭിഭാഷകർ മുഖേന കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുളള ഒരുക്കത്തിലാണ് കുടുംബം.
Comments