സിഡ്നി : പാകിസ്താൻ ടി20 ലോകകപ്പ് ഫൈനലിൽ. ന്യൂസിലാന്റിനെതിരെ 7 വിക്കറ്റിനാണ് പാക് നിര ജയം നേടിയത്. മുഹമ്മദ് റിസ്വാന്റേയും(57) ക്യാപ്റ്റൻ ബാബർ അസമിന്റേയും (53) മികച്ച അർദ്ധസെഞ്ച്വറി പ്രകടനമാണ് കരുത്തായത്. അവസാന ഓവറിലേയ്‌ക്ക് മത്സരം എത്തിക്കാൻ ന്യൂസിലാന്റ് നിരയ്‌ക്കായെങ്കിലും മദ്ധ്യനിരയിൽ ശ്രദ്ധയോടെ ബാറ്റ് വീശിയ മുഹമ്മദ് ഹാരിസ്(30) ജയത്തിലേയ്‌ക്ക് അടുപ്പിച്ചു. ഷാൻ മസൂദ്(3) ഇഫ്തിഖാർ അഹമ്മദ്(0) എന്നിവർ പുറത്താകാതെ നിന്നു.
ടൂർണ്ണമെന്റിൽ ഇതുവരെ തിളങ്ങാതിരുന്ന ഓപ്പണർമാർ ഇന്ന് 105 റൺസിന്റെ ഉജ്വല കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 43 പന്തിൽ 5 ഫോറുകളോടെയാണ് റിസ്വാൻ 57 റൺസ് നേടിയത്. 42 പന്തിൽ 7 ഫോറുകളുടെ അകമ്പടിയോടെയാണ് ഇതുവരെ ഫോമിലല്ലാതിരുന്ന ബാബർ അസം വിമർശകരുടെ വായടപ്പിച്ചത്.
രണ്ടാം സെമിഫൈനൽ അഡ്ലയ്ഡിൽ നാളെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ്. ഗ്രൂപ്പിൽ ചാന്പ്യന്മാരായ ഇന്ത്യ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്.
Comments