കാബൂൾ: ഒരു അന്താരാഷ്ട്ര വിലക്കുകളും താലിബാന്റെ സ്ത്രീവിരുദ്ധത മാറ്റിമറിയ്ക്കി ല്ലെന്ന് വീണ്ടും തെളിയുന്നു. കാബൂളിലെ അമ്യൂസ്മെന്റ് പാർക്കിൽ നിന്നാണ് ഒരു മുന്നറിയി പ്പുമില്ലാതെ സ്ത്രീകളേയും പെൺകുട്ടികളേയും താലിബാൻ ഭീകരർ അടിച്ചിറക്കിയത്.
സ്ത്രീകൾക്കെതിരെയുള്ള കാടത്തം മത-സാംസ്കാരിക വകുപ്പിന്റെ ഔദ്യോഗിക തീരുമാന മാണെന്നാണ് വക്താവ് നൽകുന്ന വിശദീകരണം. മുന്നേ തന്നെ പഠനവും തൊഴിലും വിലക്കിയ താലിബാൻ സ്ത്രീകൾ ആഘോഷം നടക്കുന്ന ഒരിടത്തും പോകരുതെന്നാണ് ചട്ടം പരിഷ്ക്കരിച്ച് ഉത്തരവിട്ടിരിക്കുന്നത്.
ബന്ധുക്കൾക്കൊപ്പം അമ്യൂസ്മെന്റ് പാർക്കുകളിൽ പോകരുതെന്ന കർശന നിബന്ധന യ്ക്കെതിരെ സംഭവസ്ഥലത്തുണ്ടായിരുന്ന മുതിർന്ന സ്ത്രീകൾ ശക്തമായി രംഗത്തെത്തി. തങ്ങളുടെ പേരക്കുട്ടികളെ കൊണ്ടുവരാൻ ആരുമില്ലെന്നും ഏത് മതനിയമമാണ് ഇത് വഴി ഇല്ലാതാകുന്നതെന്നും അവർ ചോദിച്ചു.
ഈ നാട്ടിൽ ഒരു നല്ലതും കാണാനും ആസ്വദിക്കാനും പെൺകുട്ടികൾക്ക് ഭാഗ്യമില്ല. ഇത്തരം കൗതുകമുള്ള സ്ഥലങ്ങളെങ്കിലും അവർ കാണട്ടെയെന്നും പുറത്താക്കപ്പെട്ട സ്ത്രീകൾ വിലപിച്ചു. ബന്ധുക്കൾക്കൊപ്പമല്ലാതെ എവിടേയും പോകരുതെന്നും ശരീരവും മുഖവും പൂർണ്ണമായും മറച്ചുകൊണ്ടേ പുറത്തിറങ്ങാവൂ എന്നും മുന്നേ പ്രഖ്യാപിച്ച താലിബാനാണ് വീണ്ടും നിരോധനം കടുപ്പിക്കുന്നത്.
ഇതിനിടെ പല പ്രഖ്യാപനങ്ങളേയും തള്ളിക്കൊണ്ട് നഗരകേന്ദ്രങ്ങളിൽ പലയിടത്തും സ്ത്രീകൾ ജോലിചെയ്യുന്നതും താലിബാന് വെല്ലുവിളിയാണ്. നിരവധി സ്ഥാപനങ്ങൾ സ്വയം നടത്തുന്ന സ്ത്രീകൾ സംഘടിതമായിട്ടാണ് താലിബാനെതിരെ പോരാടുന്നത്.
Comments