ബംഗളൂരു ; ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിനായ ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ ആർത്തിരമ്പിയെത്തി ബാംഗ്ലൂർ ജനത .ബംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിൽ കെംപഗൗഡയുടെ 108 അടി വെങ്കല പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു.
വന്ദേ ഭാരത്’ എക്‌സ്‌പ്രസ്, ‘ഭാരത് ഗൗരവ് കാശി ദർശൻ’ എന്നീ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെഎസ്ആർ) സ്റ്റേഷനിലേക്ക് പോകുകയായിരുന്നു അദ്ദേഹം മോദി, മോദി എന്ന് ആർപ്പുവിളി മുഴക്കിയ അനുയായികളെ കണ്ടതോട് വാഹനം നിർത്താനായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി . തുടർന്ന് പുറത്തിറങ്ങി ഇവരെ അഭിവാദ്യം ചെയ്യുകയുമായിരുന്നു. പലരും ‘മോദി, മോദി’ മുദ്രാവാക്യം വിളിക്കുകയും ബിജെപി പതാകകൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു.
പിന്നീട്, കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ (കെഐഎ) ടെർമിനൽ-2 ഉദ്ഘാടനം ചെയ്യാൻ പോകുമ്പോൾ, കെഎസ്ആർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാഫിക് ജംഗ്ഷനിൽ മോദി വാഹനത്തിൽ നിന്ന് ഇറങ്ങി, എല്ലാ വശങ്ങളിലും ശക്തമായി തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ നടന്നു. അവരെ കൈവീശി കാണിക്കുകയും ചെയ്തു .
‘വിധാൻ സൗധ’യ്‌ക്ക് സമീപമുള്ള കർണാടക പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസിനു സമീപവും മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
Comments