ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. എന്നിരുന്നാലും കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കഠിനമായ പരിശ്രമത്തിന്റെ ഫലമാണിത്. ഡൽഹിയിൽ ബിഎസ്3 പെട്രോൾ, ബിഎസ്4 ഡീസൽ വാഹനങ്ങളുടെ നിരോധനം നീട്ടാൻ അധികാരികൾ ആലോചിക്കുന്നുണ്ടോ എന്നത് നിലവിൽ വ്യക്തമല്ല. എന്നാൽ വാഹനങ്ങളുടെ നിരോധാജ്ഞ ഈ ഞായർ(നവംബർ 13) വരെ നീട്ടിയിരുന്നു. വാഹനങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് ഒരു അവലോകനയോഗം നടക്കുമെന്ന് ഈ ആഴ്ച ആദ്യം അധികൃതർ വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച മുതൽ നിരോധനം വീണ്ടും ഉണ്ടാവുമോ, അതോ തൽക്കാലം നിരോധിക്കേണ്ട എന്ന തീരുമാനത്തിൽ സർക്കാർ എത്തുമോ എന്ന് വ്യക്തമല്ല. ബിഎസ്3 പെട്രോൾ, ബിഎസ്6 ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മറി കടന്ന് വാഹനങ്ങൾ നിരത്തിലിറക്കുന്നവർക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച വരെ ഡൽഹി ട്രാഫിക് പോലീസ് കർശനമായ പിഴ ചുമത്തിയിരുന്നു. അത്തരം വാഹനങ്ങൾ ഇപ്പോഴും ഓടിക്കുന്ന 5,800 ലധികം പേർക്ക് പോലീസ് പിഴ ചുമത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നും എമർജൻസി വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
ഗ്രേഡഡ് റെൺസ്‌പോൺസ് ആക്ഷൻ പ്ലാന്റിന്റെ അല്ലെങ്കിൽ GRAP-ന്റെ ഘട്ടം 3-ന്റെ ഭാഗമാണ് ഡൽഹിയിലെ നിയന്ത്രണങ്ങൾ. ബിഎസ്3 പെട്രോൾ, ബിഎസ്6 ഡീസൽ വാഹനങ്ങളുടെ സഞ്ചാരം വിലക്കിയിരിക്കുകയാണ്. 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ നിരോധനം ഡൽഹിയിൽ അതേപടി തുടരുകയാണ്. അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് ഫിറ്റ്‌നസ് സർഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെ നിരോധനവും തുടരും. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് അടിയന്തരയോഗം ചേർന്ന് എല്ലാ ബിഎസ്4 ഡീസൽ, ബിഎസ്3 പെട്രോൾ വാഹനങ്ങളും ഡൽഹി-എൻസി ആർ റോഡുകളിൽ നിന്ന് നിരോധിക്കുമെന്ന് ഉത്തരവിട്ടതിന് ശേഷമാണ് നവംബർ 4-ന് നിരോധനം ആദ്യമായി നിലവിൽ വന്നത്. നവംബർ 13-ന് ശേഷവും നിയന്ത്രണം തുടരുമോ എന്നാണ് വ്യക്തമാകേണ്ടത്.
Comments