കൊച്ചി: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്ക്കെതിരായ പീഡന കേസിലെ പരാതിക്കാരിയെ മർദ്ദിച്ച കേസിൽ അഭിഭാഷകരെ പ്രതി ചേർത്ത പോലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകരായ ജോസ് ജെ ചെരുവിൽ, അലക്സ് എം സക്കറിയ, പിഎസ് സുനീർ എന്നിവർ സമർപ്പിച്ച ഹർജിയിൽ ആണ് ഉത്തരവ്.
പരാതിക്കാരിയെ അഭിഭാഷകരുടെ ഓഫീസിൽ വെച്ച് മർദ്ദിച്ചതായാണ് കേസ്. വഞ്ചിയൂർ പോലീസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആയിരുന്നു പരാതിക്കാരുടെ ആവശ്യം. തങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിക്ക് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നാണ് ഹർജിയിൽ അഭിഭാഷകർ ആരോപിച്ചത്. എൽദോസ് കുന്നപ്പിള്ളിയ്ക്ക് നിയമസഹായം നൽകുന്നതിൽ നിന്ന് തടയുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്ന് ഹർജിയിൽ ആരോപിക്കുന്നു.
പരാതിക്കാരിയെ മർദ്ദിച്ചിട്ടില്ലെന്നും ഇത് തെളിയ്ക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. വഞ്ചിയൂർ പോലീസാണ് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഭിഭാഷകർക്കെതിരെ കേസെടുത്തത്.
Comments