ന്യൂഡൽഹി: മൊഴിയെടുക്കുന്നതിനിടെ പോലീസുകാരോട് വികാരഭരിതനായി കാമുകൻ കൊല്ലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കിയ ശ്രദ്ധ വാൾക്കറിന്റെ പിതാവ് വികാസ് വാൾക്കർ. തന്റെ മകൾ നടന്നുപോയത് മരണത്തിലേക്കാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് വികാസ് പറഞ്ഞു. മകൾ വീട് വിട്ട് അഫ്താബിനൊപ്പം പോയ ദിനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം വികാരഭരിതനായത്. ഇന്നലെയാണ് ശ്രദ്ധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരം കുടുംബവും പുറം ലോകവും അറിയുന്നത്.
2019ലായിരുന്നു ശ്രദ്ധ അഫ്താബിനൊപ്പം ജീവിക്കാൻ ആരംഭിച്ചത്. അഫ്താബുമായുള്ള ബന്ധത്തെ താനും ഭാര്യയും ശക്തമായി എതിർത്തു. കാരണം തങ്ങൾ ഹിന്ദുക്കളും അയാൾ മുസ്ലീമുമാണ്. മിശ്രവിവാഹത്തിന് തങ്ങൾക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ തങ്ങളുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് അവൾ അഫ്താബിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു.
തനിക്ക് 25 വയസ്സായി. സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാൻ തനിക്ക് അവകാശമുണ്ടെന്നായിരുന്നു അന്ന് ശ്രദ്ധ പറഞ്ഞത്. തനിക്ക് അഫ്താബിനൊപ്പം ലിവ് ഇൻ റിലേഷൻ ഷിപ്പ് തുടരാനാണ് താത്പര്യം. ഇന്ന് മുതൽ മകളെ നിങ്ങൾ മറന്നേക്കു.ഇങ്ങനെയൊരു മകൾ ഇനി നിങ്ങൾക്കില്ലെന്നും അവൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അവൾ വസ്ത്രങ്ങളുമെടുത്ത് അഫ്താബിന്റെ അടുത്തേക്ക് പോകുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.
ഡേറ്റിംഗ് ആപ്പിലൂടെയായിരുന്നു അഫ്താബും ശ്രദ്ധയും അടുപ്പത്തിലായത്. ബന്ധം ശക്തമായതോടെ ഇരുവരും ഡൽഹിയിൽ താമസമാരംഭിക്കുകയായിരുന്നു. എന്നാൽ അഫ്താബിനെ വിശ്വസിച്ചെത്തിയ ശ്രദ്ധയ്‌ക്ക് ക്രൂരപീഡനമാണ് നേരിടേണ്ടിവന്നത്. അഫ്താബിന്റെ പക്കൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മരിക്കുന്നതിന് മുൻപ് ശ്രദ്ധ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു.
Comments