രാഷ്‌ട്രീയം പറയുന്നത് തന്റെ കരിയറിനെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് നടന്‍ പ്രകാശ് രാജ്. നിലപാടുകളുടെ പേരില്‍ പലരും തനിക്കൊപ്പം സിനിമ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് നടൻ പറഞ്ഞു. ഹിന്ദു വിശ്വാസങ്ങൾക്കെതിരെയും ഭാരതീയ സംസ്ക്കാരത്തിനെതിരെയും പലപ്പോഴും പ്രകാശ് രാജ് നടത്തിയ പ്രസ്താവനകൾ ഏറെ വിമർശിക്കപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിനെതിരെയും അടിസ്ഥാനമില്ലാത്ത പല വിമർശനങ്ങളും നിരന്തരം താരം ഉയർത്താറുണ്ട്. തന്റെ നിലപാടുകൾ തുറന്നു പറയുന്നതു കാരണം തനിക്ക് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
രാഷ്‌ട്രീയം കരിയറിനെ ബാധിച്ചു. എനിക്കൊപ്പം പലരും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഈ നഷ്ടങ്ങളില്ലൊന്നും താന്‍ ഖേദിക്കുന്നില്ല. ഇപ്പോഴാണ് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചെതെന്നുമാണ് താരത്തിന്റെ വാദം. ശബ്ദം ഉയര്‍ത്തിയില്ലായിരുന്നു എങ്കിൽ ഒരു നടന്‍ എന്ന പേരില്‍ മാത്രമായിരിക്കും താൻ മരണശേഷം അറിയപ്പെടുക എന്നും താരം പറഞ്ഞു.
ശബ്ദമുയര്‍ത്തുന്നത് പലതിനേയും ബാധിക്കുന്നുണ്ട്. ഞാന്‍ അത് അംഗീകരിക്കുന്നു. പലകാര്യത്തിലും ഇനിയും ശബ്ദം ഉയര്‍ത്താത്ത താരങ്ങളുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ താന്‍ മറ്റുള്ളവരെ നിബര്‍ബന്ധിക്കുകയോ കുറ്റപ്പെടുത്തുകയോ ഇല്ല. രാഷ്‌ട്രീയ തിരിച്ചടി ഭയന്ന് ബോളിവുഡിലെ സിനിമാ പ്രവർത്തകരാണ് തന്നോടൊപ്പം പ്രവർത്തിക്കാൻ ഭയപ്പെടുന്നത്. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അങ്ങനെയൊരു സാഹചര്യം തനിക്കില്ല എന്നാണ് താരം അവകാശപ്പെടുന്നത്.
Comments