ന്യൂഡൽഹി: ലിവിംഗ് ടു ഗെതർ പങ്കാളിയായ ശ്രദ്ധ വാൾക്കറെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി അഫ്താബ്. മൃതദേഹഭാഗങ്ങൾ 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. തല ഇടയ്‌ക്കിടെ എടുത്തു നോക്കും. മുഖം തിരിച്ചറിയാതിരിക്കാൻ കത്തിച്ച് ചാരമാക്കിയെന്നും അഫ്താബ് വെളിപ്പെടുത്തി.ആളെ തിരിച്ചറിഞ്ഞ് തന്നിലേക്കെത്താതിരിക്കാനായിരുന്നു മുഖം കത്തിച്ച് കളഞ്ഞതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.
എന്നാൽ ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മാനസിക നില പരിശോധിക്കുന്നതിനോടൊപ്പം അഫ്താബിനെ നാർക്കോ പരിശോധനയ്‌ക്ക് കൂടി വിധേയനാക്കണമെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച കത്തി, കൊലപാതകം നടന്ന ദിവസം ഇരുവരും ധരിച്ചിരുന്ന വസ്ത്രം, പെൺകുട്ടിയുടെ മൊബൈൽ ഫോൺ എന്നിവ ഇതു വരെ കണ്ടെത്താനായിട്ടില്ല. കേസിലെ നിർണ്ണായക തെളിവുകളാണ് ഇവ. അഫ്താബിന്റെ മൊഴികളിൽ ഏറെ വൈരുദ്ധ്യങ്ങൾ ഉള്ളതിനാൽ നാർക്കോ പരിശോധന തന്നെ വേണ്ടി വരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ അഫ്താബിനെ സംശയിക്കാനുള്ള പ്രധാനകാരണമായി പോലീസ് പറയുന്നത് ഇരുവരുടെയും ഫ്‌ളാറ്റിന് വന്ന വാട്ടർ ബില്ലാണ്. 300 രൂപയുടെ ബില്ലാണ് ലഭിച്ചത്. സാധാരണ കോളനിയിലെ ഒരു വീടിന് ഒരു മാസം 20,000 ലിറ്റർ വെള്ളമാണ് ലഭിക്കുക. ഇത് സൗജന്യമാണ്. കോളനിയിലെ മിക്ക വീടുകൾക്കും ഇത് കൊണ്ട് വാട്ടർ ബില്ല് അടക്കാനുണ്ടാവാറില്ല. എന്നാൽ അഫ്താബിന് ആ മാസം 300 രൂപ ബില്ല് വന്നു. സാധാരണയിൽ അധികം ബില്ല് വരുന്നതിന്റെ കാരണം തിരക്കിപ്പോയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞ് തുടങ്ങിയത്.
കൊല നടത്തിയതിന് ശേഷം മൃതദേഹം വെട്ടിമുറിക്കുന്നത് കേൾക്കാതിരിക്കാൻ ടാപ്പ് മുഴുവൻ സമയവും തുറന്നിട്ടതും രക്തം കഴുകാൻ വെള്ളം ഉപയോഗിച്ചതുമാണ് വാട്ടർ ബില്ല് കൂട്ടിയത്.
Comments