തിരുവനന്തപുരം: ഇ-പോസ് മെഷനീലെ സാങ്കേതിക തകരാർ പരിഹരിച്ച് വരുന്നതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. പ്രശ്‌ന പരിഹാരത്തിന് സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു.
തകരാർ റേഷൻ വിതരണത്തെ ബാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 15-ാം തീയതി 3,30,000 പേരും 16-ന് 5,47,000 പേരും റേഷൻ വാങ്ങി. ഇന്നലെ ഉച്ചവരെ ഭാഗീകമായി പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും 1,42,000 പേർ റേഷൻ വാങ്ങിയതായും മന്ത്രി അറിയിച്ചു. ഇ-പോസ് മെഷനീനുകളെ ബാധിച്ച പ്രശ്‌നങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ സാങ്കേതിക വിഭാഗത്തെ ചുമതലപ്പെടുത്തിയതായും അദ്ദേഹം സൂചിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിലും സമാന പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹൈദരാബാദ് എൻഐസിയിലെ ആധാർ ഓതന്റിക്കേഷൻ സെർവറിലെ സാങ്കേതിക തടസമാണ് റേഷൻ വിതരണത്തിൽ ഭാഗീക തടസമുണ്ടാകാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Comments