ദോഹ: ലോക ഫുട്ബോൾ മാമാങ്കത്തിന് കേളികൊട്ടുയരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ സ്റ്റേഡിയങ്ങൾക്കുള്ളിൽ കളി കാണാനെത്തുന്ന കാണികൾക്ക് കർശന നിർദേശങ്ങളുമായി ഖത്തർ. കാണികൾക്കായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. രാജ്യത്തിന്റെ സാംസ്കാരികവും മതപരവുമായ ചട്ടങ്ങളെ ബഹുമാനിക്കാൻ ഫുട്ബോൾ ആരധകർ തയ്യാറാകണമെന്ന് ഖത്തർ നിർദേശിച്ചു.
സ്റ്റേഡിയത്തിനുള്ളിൽ കാണികൾ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കണം. വയറും തോളും മറയുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. സ്ത്രീകൾ മാന്യമായ വസ്ത്രധാരണ രീതികൾ പാലിക്കാൻ ശ്രമിക്കണം. തോളും കാൽമുട്ടും മറയ്‌ക്കാൻ ശ്രദ്ധിക്കണം. പുരുഷന്മാർ ടീഷർട്ടുകൾ പൂർണ്ണമായി ഊരി മാറ്റാൻ പാടില്ല. സ്ലീവ്ലെസ് ടീഷർട്ടുകളും വിദ്വേഷ വാചകങ്ങൾ എഴുതിയ ടീഷർട്ടുകളും ധരിക്കാൻ പാടില്ലെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
ബീയർ ഉൾപ്പെടെയുള്ള മദ്യങ്ങളുടെ ഉപയോഗം ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലും ഖത്തർ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഈ തീരുമാനം വന്നത്. മദ്യഉപഭോഗത്തിന് കർശനമായ നിയന്ത്രണങ്ങൾ ഉള്ള രാജ്യമാണ് ഖത്തർ.
2022 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരം ഞായറാഴ്ചയാണ്. അൽ ഖോറിലെ അൽ ബയാത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് മത്സരം.
Comments