കൊച്ചി : l 9 കാരിയായ മോഡലിനെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മദ്യം നൽകി അബോധാവസ്ഥിലാക്കിയ ശേഷമാണ് പ്രതികൾ പെൺകുട്ടികളെ പീഡിപ്പിച്ചത് എന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. ഇവരെ എട്ട് സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തണം.
അന്ന് വാഹനത്തിൽ വെച്ച് നടന്നത് ക്രൂരമായ കൂട്ടബലാത്സംഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹോട്ടലിന് പുറത്ത് പാർക്കിംഗ് ഏരിയയിൽ വാഹനം നിർത്തിയിട്ട സമയത്തും പൊതുനിരത്തിൽ വെച്ചും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിനെല്ലാം രാജസ്ഥാനി മോഡലാണ് ഒത്താശ ചെയ്തത് എന്നും കണ്ടെത്തിയിട്ടുണ്ട്.
ഡിംപിളിന് വേണ്ടി കോടതിയിൽ ഹാജരായ അഡ്വ അഫ്സലും അഡ്വ ബി എ ആളൂരും തമ്മിലായിരുന്നു വാക്കേറ്റം. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ അഡ്വ. അഫ്‌സലിനോട് അഡ്വ. ആളൂർ ആവശ്യപ്പെട്ടു. ബഹളം വെയ്‌ക്കാൻ ഇത് ചന്തയല്ലെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു. പിന്നാലെ താൻ കേസ് ഏൽപ്പിച്ചത് അഡ്വ അഫ്‌സലിനെയാണെന്ന് ഡിംപിൾ വ്യക്തമാക്കി. ഇതോടെയാണ് വാക്കേറ്റം അവസാനിച്ചത്.
കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി ഇരയുടെ സുഹൃത്ത് ഡോളി എന്നിവരാണ് കേസിലെ പ്രതികൾ.
Comments