കാഠ്മണ്ഡു: നേപ്പാളിലെ പ്രസിദ്ധമായ ബാല ചതുർദശി ആഘോഷത്തിന് വൻ തിരക്ക്. കൊറോണ നിയന്ത്രണങ്ങളൊന്നുമില്ലാത്ത വർഷമെന്നതിനാൽ ഇന്ത്യയിലെന്ന പോലെ നേപ്പാളിലും വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യയിൽ നിന്നും ഭൂട്ടാനിൽ നിന്നുമടക്കം ജനലക്ഷങ്ങൾ എത്തിയിരിക്കുന്നതിനാൽ പശുപതിനാഥ ക്ഷേത്രം വൻ ആഘോഷ തിമിർപ്പിലാണ്. ഭാഗ് മതി നദിക്കരയിലെ ക്ഷേത്രത്തിൽ ദർശനത്തിനാണ് തിരക്ക് അനുഭവപ്പെടുന്നത്.
ബാല ചതുർദശി ആഘോഷം കുടംബത്തിലെ പിതൃക്കളെ സ്മരിച്ചുകൊണ്ട് നടത്തുന്ന ചടങ്ങാണ്. നദിയിലേയ്‌ക്ക് പിതൃക്കളെ പ്രാർത്ഥിച്ചുകൊണ്ട് ദീപങ്ങളും പൂക്കളും ഒഴുക്കിവിട്ടുകൊണ്ടാണ് ഭക്തർ മടങ്ങുന്നത്. അർദ്ധരാത്രിയിലും പൂജകളും കീർത്തനങ്ങളുമായി ജനങ്ങൾ നദിക്കരയിൽ ഒത്തുകുടിയാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
ഭാരതീയ കാലഗണന പ്രകാരം മാർഗ കൃഷ്ണ ത്രയോദശി നാളിലാണ് ബാല ചതുർദശി ആചരിക്കപ്പെടുന്നത്. നേപ്പാളിലെ കലണ്ടറിൽ 8-ാമത്തെ മാസമാണ് മാംഗ്‌സിർ എന്ന മാർഗശീർഷം. ‘ഒരിക്കൽ വൃതം’ അനുഷ്ഠിച്ച് വെളുത്തുള്ളിയും ഉള്ളിയും മത്സ്യമാംസങ്ങളും ഉപേക്ഷിച്ചാണ് വ്രതമെടുത്തുന്നത്. വൈകിട്ട് ഭാഗ്മതി നദിക്കരയിലെത്തി കുളിച്ച് പശുപതി നാഥക്ഷേത്രത്തിലെത്തി ശിവഭഗവാനെ പൂജിച്ച ശേഷമാണ് പിതൃപൂജ നടത്തുന്നത്.
Comments