ദോഹ:ലോകകപ്പ് ഫുട്‌ബോളിൽ കരുത്തന്മാർക്ക് കാലിടറുമ്പോൾ ആദ്യ വരവറിയിക്കാൻ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങുന്നു. കുറഞ്ഞത് ക്വാർട്ടർ മാത്രം പ്രതീക്ഷിക്കുന്ന ഉറുഗ്വേയും 1990 ന് ശേഷം വീണ്ടും കറുത്തകുതിരകളാകാൻ കാമറൂണും ഇന്നിറങ്ങുകയാണ്.
എതിരാളികളും ഒട്ടും മോശക്കാരല്ലെന്നതാണ് ഇന്നത്തെ നാല് കളികളുടേയും പട്ടിക തെളിയിക്കുന്നത്. അർജ്ജന്റീനയും ജർമ്മനിയും ഏഷ്യൻ ടീമുകൾക്ക് മുന്നിൽ മുട്ടുമടക്കിയതോടെ ഇന്നും അത്തരം അട്ടിമറികൾക്കായി ആരാധകർ കണ്ണും കാതും തുറന്നിരിക്കുകയാണ്.
ലാറ്റിനമേരിക്കൻ സാംബ താളവുമായി ബ്രസീൽ വരുമ്പോൾ യൂറോപ്പിലെ കരുത്തരായ 21-ാം റാങ്കുകാരായ സെർബിയയാണ് എതിരാളികൾ. പോർച്ചുഗലിന്റെ എതിരാളികൾ ആഫ്രിക്കൻ കരുത്തരായ ഘാനയാണ്. കാമറൂണിനെ ഗ്രൂപ്പിൽ തന്നെ തളച്ചിടാൻ സ്വിറ്റ്‌സർലൻഡാണ് കളത്തിലിറങ്ങുന്നത്. ഉറുഗ്വേയ്‌ക്കെതിരെ ഏഷ്യൻ വെല്ലുവിളിയുമായി ദക്ഷിണ കൊറിയ ഇന്ന് ഇറങ്ങുകയാണ്.
ആദ്യ മത്സരം ഇന്ത്യൻ സമയം 3.30ന് സ്വിസ്-കാമറൂൺ പോരാട്ടമാണ്. വൈകിട്ട് 6.30നാണ് ഉറുഗ്വേ-ദക്ഷിണ കൊറിയ പോരാട്ടം. രാത്രി 9.30ന് പോർച്ചുഗലും-ഘാനയും ഏറ്റുമുട്ടുമ്പോൾ ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ-സെർബിയ പോരാട്ടം രാത്രി 12.30നാണ്.
Comments