ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധാ വാൽക്കറെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. അഞ്ച് കത്തികളാണ് കണ്ടെടുത്തത്. ഇവ ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചു.
അഫ്താബുമായി അന്വേഷണ സംഘം വിവിധയിടങ്ങളിൽ തെളിവെടുപ്പ് തുടരുകയാണ്. ഇതിനിടെയാണ് കത്തികൾ കണ്ടെടുത്തത്. 5, 6 ഇഞ്ച് വലിപ്പമുള്ള കത്തികളാണ് ലഭിച്ചത്. കൊലപ്പെടുത്തിയ ശേഷം ശ്രദ്ധയെ കഷ്ണങ്ങളാക്കാൻ നിരവധി ആയുധങ്ങൾ ഉപയോഗിച്ചിരുന്നതായി അഫ്താബ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ആയുധങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സ്വാ കട്ടർ ഉപയോഗിച്ചായിരുന്നു ശ്രദ്ധയുടെ ശരീരം അഫ്താബ് മുറിച്ചത്. ഇത് കണ്ടെടുക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയം ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ പൂർണമായി വീണ്ടെടുക്കാനുള്ള ശ്രമവും അന്വേഷണ സംഘം തുടരുകയാണ്. വനമേഖലയിൽ ഉപേക്ഷിച്ച ചില അവശിഷ്ടങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടുള്ളത്.
Comments