ന്യൂഡൽഹി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് ഒപ്പമുള്ളത് 134 പേരടങ്ങുന്ന പാചകസംഘം . 3500 കിലോമീറ്റർ നീളുന്ന യാത്രയിൽ അണികളായി കോൺഗ്രസ് പ്രവർത്തകർ ഉണ്ടെങ്കിലും രാഹുലിന് നൽകുന്ന ഭക്ഷണമല്ല സാധാരണ അനുയായികൾക്ക് നൽകുന്നത് .
രാഹുൽ താമസിക്കുന്ന വാഹനത്തിൽ തന്നെയാണ് പാചക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത് . പ്രത്യേക ഷെഫാണ് രാഹുലിനായി ഭക്ഷണം പാകം ചെയ്യുന്നത്. ചിലപ്പോൾ രാഹുലിന് ഒരു പ്രത്യേക വിഭവം ഇഷ്ടമായാൽ, ഭാരത് ജോഡോയാത്രയിലെ അടുക്കളയിൽ അതാകും ഉണ്ടാക്കുക. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള എംഎൽഎ സഞ്ജയ് ശുക്ലയ്‌ക്കാണ് ഇതിന്റെ ചുമതല. റിട്ടയേർഡ് ബിഎസ്എഫ് സബ് ഇൻസ്പെക്ടർ വികെ ശർമ്മയാണ് മധ്യപ്രദേശിലെ ഭാരത് ജോഡോ യാത്രയുടെ ഭക്ഷണ ചുമതല.
.യാത്രയിൽ ഉടനീളം രാഹുലിനായി പ്രത്യേക പാചകക്കാരും ഉണ്ടായിരുന്നു. 134 പേരടങ്ങുന്ന സംഘമാണ് യാത്രയിൽ സാധാരണ അനുയായികൾക്കായി പാചകം ചെയ്യുന്നത്. ഭക്ഷണത്തിന് പുറമെ ദിവസവും 600 പെട്ടി വെള്ളമാണ് ഉപയോഗിക്കുന്നത്. ഒരു പെട്ടിയിൽ 12 ലിറ്റർ വെള്ളമുണ്ട്.
രാവിലെ 5 മണിക്കുള്ള പ്രഭാതഭക്ഷണത്തിൽ, മിക്ക അനുയായികൾക്കും പഴങ്ങൾ മാത്രം നൽകുകയാണ് പതിവ്. എന്നാൽ, തെക്കൻ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ രാവിലെ അഞ്ചുമണിക്ക് പോലും ഇഡ്ഡലി അടക്കമുള്ളവ ആവശ്യപ്പെടാറുണ്ട്. പനീർ കൊണ്ടുള്ള വിഭവങ്ങളാണ് രാഹുലിനായി തയ്യാറക്കുന്നത്.
രാഹുലിനൊപ്പം നടക്കുന്ന സഹയാത്രികർ പറയുന്നത്, ചിലപ്പോൾ അത്താഴത്തിനോ ഉച്ചഭക്ഷണത്തിനോ സമയത്ത് രാഹുൽ തങ്ങളുടെ മേശയിലേക്ക് വരാറുണ്ട് . എന്നാൽ ഒപ്പം കഴിക്കാറില്ല .ബാംബൂ ചിക്കൻ പാചകം ചെയ്യാൻ രാഹുലിന് ഇഷ്ടമാണ് . പണ്ട് തെലങ്കാനയിലൂടെ യാത്ര പോകുമ്പോൾ രാഹുൽ അവിടെ നിന്ന് ബാംബൂ ചിക്കൻ കഴിക്കുമായിരുന്നു. യാത്രയ്‌ക്കിടയിലും തനിക്ക് ഇഷ്ടപ്പെട്ട ആഹാരമായ ബാംബു ചിക്കനും രാഹുൽ പാചകക്കാരെ കൊണ്ട് ഉണ്ടാക്കിക്കാറുണ്ട്.
അതേസമയം ഭക്ഷണകാര്യത്തിൽ രണ്ട് തരം രീതി ഉണ്ടാകുന്നതിനെ വിമർശിച്ച് പല കോൺഗ്രസ് അനുയായികളും രംഗത്തെത്തിയിട്ടുണ്ട്.
Comments