തിരുവനന്തപുരം:വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്ന് അറിയിപ്പിൽ വ്യക്തമാക്കി.
അതേസമയം വിഴിഞ്ഞത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യം ഉയർത്തി പോലീസ് സ്‌റ്റേഷൻ വളഞ്ഞ പ്രതിഷേധക്കാർ അഴിച്ചുവിട്ട അക്രമത്തിൽ നിരവധി പോലീസുകാർക്കാണ് പരിക്കേറ്റത്. സമരാനുകൂലികളെ വിരട്ടാൻ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചിരിക്കുകയാണ്.
Comments