ന്യൂഡൽഹി : പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ഒഴിവാക്കിയാൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന 50 ഓവർ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയുടെ പ്രസ്താവനയെ പരിഹസിച്ച് ഇന്ത്യൻ സോഷ്യൽ മീഡിയ.
പാക് ടീം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ഇന്ത്യ തങ്ങളുടെ രാജ്യത്തേക്ക് യാത്ര ചെയ്തില്ലെങ്കിൽ തങ്ങളും സമാനമായ സമീപനം തിരഞ്ഞെടുക്കുമെന്നും ലോകകപ്പ് ഒഴിവാക്കുമെന്നും റമീസ് രാജ പറഞ്ഞു, അങ്ങനെ സംഭവിച്ചാൽ ആരാണ് ലോകകപ്പ് കാണുകയെന്നും റമീസ് രാജ ചോദിച്ചിരുന്നു . ഇതാണ് ഇപ്പോൾ പരിഹാസത്തിന് കാരണമായിരിക്കുന്നത് .
പാക് ക്രിക്കറ്റിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തണമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, ഞങ്ങൾ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ അത് സംഭവിക്കൂവെന്നും റമീസ് രാജ പറഞ്ഞിരുന്നു . എന്നാൽ ആദ്യം രാജ്യത്തെ ഭരണം നന്നാക്കാനും എന്നിട്ട് ക്രിക്കറ്റിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുമാണ് റമീസ് രാജയ്‌ക്ക് കിട്ടിയിരിക്കുന്ന ഉപദേശം
റമീസ് രാജ ഇന്ത്യയെ വിരട്ടാന്‍ ശ്രമിക്കുകയാണെന്നും ഇതൊന്നും ഇങ്ങോട്ട് വേണ്ടെന്നും ഇന്ത്യക്കാർ പറയുന്നുണ്ട്. ഒരു ലോകകപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ നഷ്ടം പാകിസ്താന് മാത്രമായിരിക്കുമെന്നും ഇന്ത്യക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.പാകിസ്താന്‍ വിട്ടുനിന്നാലും നിറഞ്ഞ ഗ്യാലറിയോടെ തന്നെ ലോകകപ്പ് നടക്കുമെന്നും, ഇന്ത്യൻ ടീമിന്റെ ശക്തി അറിഞ്ഞ് മാത്രമേ ഭീഷണി മുഴക്കാവൂവെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.മാത്രമല്ല ഈ വീരവാദം പാകിസ്താൻ ഇന്ത്യയ്‌ക്ക് മുന്നിൽ അടിയറവ് പറയുമ്പോഴും ഉണ്ടാകണമെന്നും അവർ പറയുന്നു.
.മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ സിംബാബ്‌വെയെ നേരിട്ടപ്പോൾ, 82,000-ലധികം ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ആക്ഷൻ കാണാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയതും അവർ ഓർമ്മിപ്പിക്കുന്നു.
Comments