പട്‌ന: ഇസ്ലാമിസ്റ്റുകളുടെ അനധികൃത കൈയ്യേറ്റം തിരിച്ചുപിടിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. 2,300 വർഷത്തിലധികം പഴക്കമുള്ള അശോകശാസന മസറാക്കി മാറ്റി ആരാധന നടത്തി വരുന്ന സ്ഥലമാണ് പുരാവസ്തു വകുപ്പ് തിരിച്ചുപിടിച്ചത്. ബിഹാറിലെ റോഹ്താസ് ജില്ലയിലെ അശോകശാസനയാണ് മസറാക്കി മാറ്റിയിരുന്നത്.
ആയിരക്കണക്കിന് പഴക്കമുള്ള ഗുഹയ്‌ക്ക് അകത്ത് സ്ഥാപിച്ച അശോക ശാസന പച്ച പെയിന്റടിച്ചും മറ്റും വികൃതമാക്കി മസറിന്റെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇസ്ലാമിസ്റ്റുകളുടെ കള്ളി വെളിച്ചത്തായത്.
കയ്യേറ്റം മൂലം എട്ട് വരികളുള്ള അശോകശാസനത്തിന്റെ ഒരു ഭാഗം തന്നെ കേടായി പോയെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു.സൂഫിആചാര്യന്റെ ശവകുടീരമെന്ന് വാദിച്ചാണ് ആരാധന നടത്തി വന്നിരുന്നത്. വർഷത്തിൽ ഒരു ദിവസം ഇവിടെ വലിയ ആഘോഷവും നടത്തി വന്നു. പുരാവസ്തുവകുപ്പിന്റെ ബോർഡ് നശിപ്പിച്ച് കളഞ്ഞ ശേഷമായിരുന്നു കൈയ്യേറ്റം. 2008 ലാണ് ഇസ്ലാമിസ്റ്റുകൾ ഭൂമി കയ്യേറിയത്.
Comments