തിരുവനന്തപുരം : കത്ത് വിവാദത്തിൽ ഉത്തരം കിട്ടാതെ അന്വേഷണം നീളുന്നു. മേയറുടെ പേരിൽ കത്ത് പുറത്തു വന്ന് ഒരു മാസം ആകുമ്പോഴും പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. ഈ സാഹചര്യത്തിൽ നഗരസഭയിൽ ഇന്നും പ്രതിഷേധം ശക്തമാകും.
നഗരസഭയിൽ പാർട്ടിക്കാരെ തിരുകിക്കയറ്റാനായി മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ കത്ത് പുറത്ത് വന്ന സാഹചര്യത്തിൽ പ്രതിഷേധം തുടരുകയാണ്. കത്ത് പുറത്ത് വന്ന് ഒരു മാസം ആകുമ്പോഴും പ്രതികളിലേക്കെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. അന്വേഷണം ശരിയായ രീതിയിൽ എത്തുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണവും വിജിലൻസ് അന്വേഷണവും നടന്നു കൊണ്ടിരിക്കുന്നു. മേയറുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമ്മാർ നടത്തുന്ന പ്രതിഷേധസമരം നഗരസഭക്ക് മുന്നിൽ തുടരുകയാണ്. ഇന്നും പ്രതിഷേധ സമരങ്ങൾ ശക്തമാകും. സമരത്തിന് ഐക്യദാർഢ്യവുമായി ഇന്ന് കൂടുതൽ ബിജെപി പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തും.
വരും ദിവസങ്ങളിൽ ഉപവാസസമരമുൾപ്പടെ ബിജെപി ആരംഭിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി പ്രതിഷേധമാർച്ച് അക്രമാസക്തമാകാനാണ് സാധ്യത. നഗരസഭ ഭരണസമിതിയിയെ സംബന്ധിച്ച് രാജ്ഭവൻ ഇടപെടൽ നിർണ്ണായകമാണ്.
Comments