തിരുവനന്തപുരം:വിഴിഞ്ഞം സംഘർഷത്തിൽ തുടർ നടപടികൾ സ്വീകരിക്കാതെ സംസ്ഥാന പോലീസ്. ബിഷപ്പ് തോമസ് ജെ നെറ്റോ ഉൾപ്പെടെയുള്ള വൈദികന്മാർക്കെതിരെ കേസ് എടുത്ത് അഞ്ചുദിവസം പിന്നിട്ടിട്ടും പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ ഇടപെടലാണ് തുടർ നടപടികൾ വൈകാൻ ഇടയാക്കുന്നതെന്നാണ് വിവരം.
വിഴിഞ്ഞം പ്രൊബേഷൻ എസ് ഐ അടക്കം 90 ൽ അധികം പോലീസുകാർക്കാണ് അക്രമത്തിൽ പരുക്കേറ്റത്. ഇതിൽ പലർക്കും ഗുരുതര പരുക്കുകളാണ് സംഭവിച്ചത്. വധശ്രമവും, കലാപാഹാനവും അടക്കമുള്ള വകുപ്പുകൾ ചുമത്തി തിരുവനന്തപുരം ബിഷപ്പ് തോമസ്ജെ നെറ്റോ, വികാരി ജനറൽ യൂജൻ പെരേര, സഹായ മെത്രാൻ ക്രിസ്തുദാസ് തുടങ്ങിയ 15 ഓളം വൈദികരെ ഉൾപ്പെടെ 90 പേർക്കെതിരെയാണ് എഫ്‌ഐആർ തയ്യാറാക്കിയത്.ഇതിന് പുറമേ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെയും കേസുകൾ എടുത്തിട്ടുണ്ട് .
കേസ് എടുത്ത് ആറു ദിവസം പിന്നിട്ടിട്ടും പോലീസിന് യാതൊരുവിധ നടപടികളിലേക്കും കടക്കാൻ സാധിച്ചിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലാണ് പോലീസ് നടപടികൾക്ക് വിലങ്ങുതടിയാകുന്നതെന്നാണ് വിവരം. സർക്കാർ സ്വീകരിക്കുന്ന മൃദു സമീപനത്തിൽ പോലീസ് ഓഫീസേയ്‌സ് അസോസിയേഷന്റെ ഭാഗത്ത് നിന്ന് പോലും ശക്തമായ പ്രതിഷേധങ്ങൾ ഉയരുമ്പോഴും ഇടതുപക്ഷ സർക്കാർ വോട്ടുബാങ്ക് ലക്ഷ്യം വച്ച് നടപടികൾ വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം.
Comments