ലക്‌നൗ: വാണിജ്യ വ്യവസായ മേഖലയിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉത്തർപ്രദേശ് മാറുകയാണെന്ന് യോഗി ആദിത്യനാഥ്. വൻ നിക്ഷേപങ്ങളെ ആകർഷിക്കു ന്നതിൽ യുപി വിജയം നേടുകയാണെന്നത് കണക്കുകൾ നിരത്തിയാണ് യുപി മുഖ്യമന്ത്രി സമർത്ഥിക്കുന്നത്.
നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം കോടി രൂപയ്‌ക്ക് മുകളിലാണ് നിക്ഷേപ പദ്ധതികൾ സംസ്ഥാനത്തിനായി ഒരുങ്ങി നിൽക്കുന്നതെന്നും യോഗി പറഞ്ഞു. ഉത്തർപ്രദേശ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ആഗോള നിക്ഷേപ സമ്മേളനത്തിന് മുന്നോടിയായി ഉത്തർപ്രദേശ് വ്യവസായ-വാണിജ്യ-സാമ്പത്തിക വകുപ്പുകൾ മികച്ച ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്.
വിവിധ വൻകിട സ്ഥാപനങ്ങളുമായി 148 കരാറുകൾക്കായുള്ള ധാരണാപത്രങ്ങൾ ഒപ്പിട്ടുകഴിഞ്ഞു. 315 മറ്റ് അപേക്ഷകൾ വരാനിരിക്കുന്നു. 148 കരാറുകളിലൂടെ മാത്രം 1.25 ലക്ഷം കോടിയാണ് ഇതിലൂടെ സംസ്ഥാനത്ത് നിക്ഷേപിക്കപ്പെടുന്നത്. അതിലൂടെ സംസ്ഥാനത്ത് 5.5 ലക്ഷം തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെടുകയെന്നും ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനം ലക്ഷമിടുന്നത് പത്തുലക്ഷം കോടിയുടെ നിക്ഷേപ മാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യം ആഗോള ലക്ഷ്യമാക്കി 5 ട്രില്യൺ അമേരിക്കൻ ഡോളർ നിക്ഷേപം വയ്‌ക്കുമ്പോൾ ഉത്തർപ്രദേശ് അതിന്റെ അഞ്ചിലൊരു ശതമാനം സമാഹരിച്ച് മാതൃക കാണിക്കുമെന്നാണ് യോഗി ആദിത്യനാഥ് ഉറപ്പു നൽകുന്നത്.
Comments