ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ വിൻഡീസ് താരം ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ചെന്നൈ സൂപ്പർ കിംഗ്‌സിൽ ധോണിയുടെ വലംകയ്യനായി നിർണ്ണായക വിജയങ്ങൾ സമ്മാനിച്ച താരമാണ് കളിക്കളത്തിൽ നിന്നും പിന്മാറുന്നത്. ഐപിഎല്ലിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയെന്ന റെക്കോഡ് ബ്രാവോയുടെ പേരിലാണ്. 161 മത്സരങ്ങളിലായി 183 വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. 2011 മുതൽ ചെന്നൈയ്‌ക്കൊപ്പമുള്ള ബ്രാവോ മൂന്ന് കിരീട നേട്ടത്തിലും നിർണ്ണായക പങ്കുവഹിച്ച ഓൾറൗണ്ടറാണ്.
കളിയാരവങ്ങൾക്കൊപ്പം മൈതാനത്ത് ചിരിയും ഡാൻസും ചിറക് വിരിച്ച് പായുന്നതുമെല്ലാം ഇനി ഓർമ്മകൾ മാത്രം. എന്നാൽ ടീമിൽ നിന്ന് കളിക്കാരെന്ന നിലയിൽ മാത്രമേ മാറുന്നു ള്ളുവെന്നും ടീമിൽ മറ്റേതെങ്കിലും ചുമതലയുമായി കൂടെയുണ്ടാകുമെന്നാണ് താരം നൽകുന്ന സൂചന.
ഈ മാസം 23ന് താര ലേലം നടക്കാനിരിക്കേ പട്ടികയിൽ പേരില്ലാതെ വന്നതോടെയാണ് ബ്രാവോയുടെ വിരമിക്കൽ തീരുമാനം പുറത്തറിഞ്ഞത്. ടീമിൽ നിലവിലെ ബൗളിംഗ് പരിശീലകൻ ലക്ഷ്മീപതീ ബാലാജിയ്‌ക്ക് പകരമാണ് ബ്രാവോ മൈതാനത്ത് ഇറങ്ങുവാനാണ് സാദ്ധ്യത.
Comments