ന്യൂഡൽഹി: ഗുജറാത്തിന് പിന്നാലെ ഹിമാചൽ പ്രദേശിലും ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ.
പിമാർക്ക് എക്സിറ്റ് പോൾ- ഹിമാചൽ പ്രദേശിൽ ബിജെപി ഭരണത്തുടർച്ച നേടുമെന്ന് പിമാർക്ക് എക്സിറ്റ് പോൾ പ്രവചിക്കുന്നു. 68 അംഗ നിയമസഭയിൽ ബിജെപി 34 മുതൽ 39 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 35 സീറ്റുകളാണ്.
കോൺഗ്രസിന് 28 മുതൽ 33 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റ് ലഭിച്ചേക്കാം. മറ്റുള്ളവർക്ക് 1 മുതൽ 4 സീറ്റുകൾ വരെ ലഭിക്കുമെന്നും പിമാർക്ക് പ്രവചിക്കുന്നു.
എബിപി- സി വോട്ടർ എക്സിറ്റ് പോൾ- ഹിമാചൽ പ്രദേശിന്റെ ചരിത്രത്തിലാദ്യമായി ബിജെപി ഭരണത്തുടർച്ച നേടുമെന്ന് എബിപി- സി വോട്ടർ പ്രവചിക്കുന്നു. മുഖ്യമന്ത്രി ജയറാം താക്കൂറിന് മികച്ച വിജയം നേടാനാകുമെന്നും എബിപി- സി വോട്ടർ പ്രവചിക്കുന്നു.
45 ശതമാനം വോട്ടുകളും 33 മുതൽ 41 വരെ സിറ്റുകളും നേടി ബിജെപി അധികാരം നിലനിർത്തും. 41 ശതമാനം വോട്ട് നേടുന്ന കോൺഗ്രസിന് ലഭിക്കുക 24 മുതൽ 32 വരെ സീറ്റുകളായിരിക്കും. ആം ആദ്മി പാർട്ടി 2 ശതമാനം വോട്ട് നേടുമെങ്കിലും, അക്കൗണ്ട് തുറക്കില്ല എന്നാണ് എബിപി- സി വോട്ടർ പ്രവചനം. 12 ശതമാനം വോട്ട് നേടി മറ്റുള്ളവർ 4 സീറ്റുകളിൽ വരെ വിജയിക്കുമെന്നും എബിപി- സി വോട്ടർ പ്രവചിക്കുന്നു.
Comments