അഹമ്മദാബാദ് : ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും കടന്ന് ബിജെപി ബഹുദൂരം മുന്നിലെത്തിയിരിക്കുന്ന സാഹചര്യങ്ങൾ സംസ്ഥാനം ആവേശക്കടലാവുകയാണ്. 182 ൽ 150 ലധികം സീറ്റുകൾ നേടിക്കൊണ്ട് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് പാർട്ടി. മോദിയുടെ മണ്ണിനെ മറ്റാർക്കും തൊടാൻ പോലുമാവില്ല എന്നുറപ്പിച്ചുകൊണ്ടാണ് ജനങ്ങൾ പൂർണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസിന്റെയും ആം ആദ്മിയുടെയും തകർച്ചയിലൂടെ തന്നെ അത് വ്യക്തമാകുന്നുമുണ്ട്.
ബിജെപി കേവല ഭൂരിപക്ഷമായ 92 സീറ്റിൽ ലീഡ് കടന്നതോടെ സംസ്ഥാനം കാവിക്കടലായി. പ്രവർത്തകർ ഇതിനോടകം തന്നെ ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഗാന്ധിനഗറിലെ ബിജെപി ഓഫീസിൽ വനിതാ പ്രവർത്തകർ ഒന്നിച്ച് നിന്ന് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡോൽ കൊട്ടിയും പാട്ട് പാടിയും സംസ്ഥാനമൊട്ടാകെ ആരവങ്ങളുയരുകയാണ്.
#WATCH | Women BJP workers in Gandhinagar celebrate by dancing as the party heads towards a landslide victory in Gujarat
BJP leading on 152 of the 182 seats, as per the official EC trends. pic.twitter.com/XlajLlNlYd
— ANI (@ANI) December 8, 2022
ആഘോഷങ്ങളിൽ പങ്കുചേരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തും എന്നാണ് വിവരം.
#WATCH | Celebrations at Gandhinagar BJP office as the party sweeps Gujarat elections
BJP leading on 149 seats of total 182 seats, as per ECI trends pic.twitter.com/rfuAusbO3z
— ANI (@ANI) December 8, 2022
കോൺഗ്രസ് 17 സീറ്റുകളിലേക്ക് ചുരുങ്ങിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ തെളിയിക്കുന്നത്. 2017 ലെ 78 സീറ്റിൽ നിന്നാണ് കോൺഗ്രസ് നാണംകെട്ട തോൽവിയിലേക്ക് കൂപ്പുകുത്തുന്നത്. ആം ആദ്മിയുടെ നിയമസഭയിലേക്കുള്ള അരങ്ങേറ്റം കോൺഗ്രസിനെ ക്ഷീണത്തിലാക്കി.
Comments