ഷിംല: ഹിമാചൽപ്രദേശിൽ സിപിഎമ്മിനുണ്ടായിരുന്ന ഏക സീറ്റും നഷ്ടമായി. തിയോഗ് മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥി രാകേഷ് സിൻഹയാണ് പരാജയപ്പെട്ടത്. വെറും 12,210 വോട്ട് മാത്രമാണ് മുൻ എംഎൽഎയായിരുന്ന രാകേഷിന് നേടാനായത്. നാലാം സ്ഥാനത്താണ് സിറ്റിംഗ് എംഎൽഎ. ഇതോടെ ഇടതു നോതാക്കളുടെ വലിയ പ്രതീക്ഷ കൂടിയാണ് അസ്തമിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ കുൽദീപ് സിംഗ് റാത്തോറാണ് 18,447 വോട്ടുകൾക്ക് രാകേഷിനെ നിലംപരിശാക്കിയത്. ബിജെപി സ്ഥാനാർത്ഥിയായ അജയ് ശ്യാം 14,178 വോട്ടും സ്വതന്ത്ര സ്ഥാനാർത്ഥിയായ ഇന്ദു വർമ 13,848 വോട്ടും നേടി. ഇരുവർക്കും പിന്നിലാണ് രാകേഷ് സിൻഹ
2017 ൽ 25,000 ത്തോളം വോട്ടുകൾ നേടിയാണ് രാകേഷ് നിയമസഭയിലെത്തിയത്.42 ശതമാനത്തിലധികം വോട്ടുനേടിയ അദ്ദേഹത്തിന് 1983 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്. 24 വർഷത്തിന് ശേഷമായിരുന്നു ഒരു സിപിഎം അംഗം ഹിമാചൽ നിയമസഭയുടെ പടികയറിയത്.
Comments