അഹമ്മദാബാദ് : ഗുജറാത്തിലെ വിജയം ബിജെപിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്ന് ബിജെപി നേതാവ് ഹാർദിക് പട്ടേൽ. വിരംഗം നിയോജക മണ്ഡലത്തിൽ നിന്നാണ് ഹാർദിക് മത്സരിച്ച് വിജയിച്ചത്തിലേക്ക് മുന്നേറിത്. വിജയത്തിന് പിന്നിൽ പാർട്ടിയിലെ പ്രവർത്തകരാണെന്നും ഹാർദിക് പട്ടേൽ പറഞ്ഞു. ബിജെപി സർക്കാർ ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയ സംഭവവും ഹാർദിക് പട്ടേൽ പരാമർശിച്ചു.
ഇത് ബിജെപിയുടെ പ്രവർത്തനത്തിന്റെ വിജയമാണെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഫലമാണെന്നും ഹാർദിക് പറഞ്ഞു. അടുത്ത 20 വർഷത്തിനുള്ളിൽ ചെയ്യേണ്ട പ്രവർത്തനങ്ങളിൽ ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. ആം ആദ്മി പാർട്ടിയുമായി (എഎപി) ഒരു മത്സരവുമുണ്ടായിരുന്നില്ല. വികസനത്തിനായി വിരംഗം ഹാർദിക് പട്ടേലിനെ വിജയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വിരംഗം നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന പട്ടിദാർ നേതാവ് 73,786 വോട്ടുകൾക്ക് മുന്നിലാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഹാർദിക്കിനെതിരെ മത്സരിച്ച ആം ആദ്മി സ്ഥാനാർത്ഥി അമർസിൻഹ് ആനന്ദജി താക്കോറിന് 39,135 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് 28,634 വോട്ടുകളിലേക്ക് ചുരുങ്ങി.
Comments