തിരുവനന്തപുരം : മലയൻകീഴിൽ 16 കാരിയെ എട്ട് പേർ ചേർന്ന് പീഡിപ്പിച്ച കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റുമായ ജിനേഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുന്നത്.
ഡിവൈഎഫ്‌ഐ യുവനേതാവായ ജിനേഷിന്റെ ഫോണിൽ 30 ഓളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങളുണ്ട്. ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നതും ഇതിലുണ്ട്. ആയുധം ഉപയോഗിക്കുന്നതിന്റെ വീഡിയോയും മൊബൈലിൽ കാണാം.
ഇയാളുടെ ലഹരി ഇടപാടുകളിൽ വിശദമായ അന്വേഷണത്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. കേസിൽ മറ്റ് ഏഴ് പ്രതികൾ കൂടിയുണ്ട്. ഇവരുടെ മൊബൈലിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങളാണ് ലഭിച്ചത്. ഇവരെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ കസ്റ്റഡിയിൽ വാങ്ങേണ്ട ആവശ്യമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
Comments