ന്യൂഡൽഹി : ചൈന അസ്വസ്ഥത സൃഷ്ടിക്കുന്ന വടക്കുകിഴക്കൻ മേഖലയിൽ കൂടുതൽ വിമാനങ്ങൾ വിന്യസിക്കാനും പരിശീലനം നടത്താനും വ്യോമസേന. ഈ ആഴ്ച തന്നെ പരിശീലനം ആരംഭിക്കുമെന്നും സൈന്യം അറിയിച്ചു. നിലവിൽ ചൈന കടന്നുകയറാൻ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലല്ല തീരുമാനമെന്നും സമഗ്രമായ പരിശീലനം ഏറെ മുന്നേ തീരുമാനിച്ചതാണെന്നും വ്യോമസേന അറിയിച്ചു.
വിവിധ തരം വിമാനങ്ങളെ ദുഷ്ക്കരമായ മലനിരകളുളള കിഴക്കൻ മേഖലയിൽ പറന്നുയരാനും ശത്രുവിനെതിരെ ശക്തമായ ആക്രമണം നടത്താനുമുള്ള പരിശീലനമാണ് നടത്തുന്നത്. കനത്ത മൂടൽ മഞ്ഞും ഉയരമുള്ള പർവതങ്ങളും താണ്ടി ശത്രുവിനെ നേരിടു ന്നതിനായാണ് പരിശീലിപ്പിക്കുന്നതെന്നും വ്യോമസേന അറിയിച്ചു. ലഡാക് സംഘർഷത്തെ തുടർന്ന് അംബാല വ്യോമത്താവളം കൂടാതെയാണ് ലഡാക്കിലും താവളമുണ്ടാക്കി വ്യോമസേന അതിർത്തിയിൽ കൂടുതൽ വിന്യാസം നടത്തിയത്.
Comments