മുംബൈ: ഉത്തർപ്രദേശിന് സമാനമായി മഹാരാഷ്‌ട്രയിലും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരണമെന്ന് ബിജെപിയുടെ വനിതാ വിഭാഗം സംസ്ഥാന അദ്ധ്യക്ഷ ചിത്ര വാഗ്. 14നും 16നും ഇടയിലുള്ള പെൺകുട്ടികൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാവുകയാണ്. മാത്രവുമല്ല പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഗർഭിണികൾ ആകുന്നുവെന്നത് ആശങ്കപ്പെടുന്ന കാര്യമാണെന്നും ഏകനാഥ് ഷിൻഡെ സർക്കാർ നടപടിയെടുക്കണമെന്നും ചിത്ര വാഗ് പറഞ്ഞു.
18 വയസിന് താഴെയുള്ള പല പെൺകുട്ടികളും ചതിക്കുഴിയിൽപ്പെട്ട് നിർബന്ധിത പരിവർത്തനത്തിന് ഇരകളാവുകയാണ്. അത്തരം കുട്ടികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുവെന്നും അവർ കടന്നുപോകുന്നത് കഠിനമായ ട്രോമയിലൂടെയാണെന്നും ബിജെപി അദ്ധ്യക്ഷ പറഞ്ഞു.
പങ്കാളിയായ അഫ്താബ് അമീൻ പൂനവാലയാൽ കൊല്ലപ്പെട്ട ശ്രദ്ധ വാൽക്കറിന്റെ പിതാവിനെ കണ്ടതിന് ശേഷം മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ലൗ ജിഹാദ് പരാമർശം നടത്തിയിരുന്നു. സംസ്ഥാനത്ത് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നത് പരിഗണനയിലാണെന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്യത്ത് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഉത്തർ പ്രദേശാണ്.
Comments