കാബൂൾ : ഇസ്ലാമിക് ശരീയത്ത് നിയമം നടപ്പാക്കാൻ ഏതറ്റം വരെയും പോകുന്നവരാണ് താലിബാൻ ഭീകരർ . രണ്ടു പതിറ്റാണ്ടിന് ശേഷം താലിബാന് ഭരണം വീണ്ടും വന്നപ്പോള്‍ അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ഒരു വിലയും ലഭിക്കാത്ത അവസ്ഥയായി . സ്ത്രീകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതും.
ആറാംക്ലാസിനുമുകളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന അഫ്ഗാനിസ്താനിലെ താലിബാൻ ഭരണാധികാരികളുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ഇപ്പോഴിതാ സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരിക്കാനുള്ള ശ്രമത്തിലാണ് താലിബാൻ .
എന്നാൻ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദേശിക്കുന്നതാകട്ടെ വിവിധ ശിക്ഷാരീതികളും .താലിബാൻ പിടിച്ചടക്കിയതിന് ശേഷം അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച അംറുല്ല സലേയാണ് താലിബാന്റെ ഈ പദ്ധതിയെക്കുറിച്ച് ട്വിറ്ററിലൂടെ അറിയിച്ചത്. പുതിയ പാഠ്യപദ്ധതിയിൽ താലിബാൻ 62 പുതിയ പോയിന്റുകൾ ചേർക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയെ പൈശാചികവൽക്കരിക്കുക, മറ്റ് മതക്കാരെ കൊല്ലുക, തീവ്രവാദത്തെ സ്ഥാപനവൽക്കരിക്കാൻ ശ്രമിക്കുക, സ്ത്രീകളെ ശിക്ഷിക്കുക, ഫിദായീൻ ആക്രമണങ്ങളെ ഇസ്ലാമിക പ്രതിരോധമായി ന്യായീകരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പുതിയ പാഠ്യപദ്ധതി വളരെ മോശമാണെന്നാണ് അഫ്ഗാനികളുടെ അഭിപ്രായം . ഈ ഫാസിസം അവസാനിപ്പിക്കുന്നതുവരെ ആൺകുട്ടികളുടെ സ്കൂളുകൾ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് പോലും ചിലർ പറയുന്നു. ഇത്തരം പഠിപ്പിക്കലുകൾക്കും പുതിയ പുസ്തകങ്ങൾക്കുമായി അമേരിക്ക എന്തിനാണ് 40 മില്യൺ ഡോളർ (40 ദശലക്ഷം ഡോളർ) ഓരോ ആഴ്ചയും നൽകുന്നത് എന്ന ചോദ്യവും ഉയരുന്നു.
Comments