ഒടുവിൽ ലയണൽ മെസ്സിയുടെ സ്വപ്‌നം ഖത്തരിന്റെ മണ്ണിൽ സഫലമായി. സ്വന്തം രാജ്യത്തിനായി ലോകകപ്പ് നേടുകയെന്ന ആഗ്രഹം പൂർത്തീകരിച്ച് മെസ്സി നാട്ടിലേക്ക് മടങ്ങി. കേവലം മെസ്സിയെന്ന ഫുട്‌ബോൾ താരത്തിന്റെ സ്വപ്‌നം മാത്രമായിരുന്നില്ല അത്. 36 വർഷം നീണ്ട അർജന്റീനയുടെ മോഹമാണ് ഇതിഹാസ താരം സാക്ഷാത്കരിച്ചത്.
ലുസൈൽ സ്‌റ്റേഡിയത്തിൽ ഫ്രാൻസുമായുള്ള മത്സരത്തിന് ശേഷം വിജയശ്രീലാളിതനായ മെസ്സിയെ കാണാൻ കുടുംബം കളിക്കളത്തിലേക്ക് ഓടി വന്നിരുന്നു. മെസ്സി തന്റെ ഭാര്യയ്‌ക്ക് ലോകകപ്പ് കൈമാറുന്ന ദൃശ്യങ്ങളും ഇതിനിടെ വൈറലായി. എന്നാൽ ആരാധകർ ഏറ്റെടുത്ത ദൃശ്യങ്ങളിൽ ഒന്ന് ചെറിയ തെറ്റിദ്ധാരണയും പടർത്തിയിട്ടുണ്ട്.
കളക്കളത്തിൽ നിൽക്കുന്ന മെസ്സിയെ കാണാൻ ഒരു സ്ത്രീ ഓടിവരുന്നതും അദ്ദേഹത്തെ പിറകിൽ നിന്നും തോളിൽ തട്ടി വിളിക്കുന്നതുമായിരുന്നു ദൃശ്യങ്ങളിൽ. ഇവരെ കണ്ടയുടനെ വികാരനിർഭരനായ മെസ്സി ആലിംഗനം ചെയ്യുന്നതും ആ സ്ത്രീ പൊട്ടികരയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. മെസ്സിയുടെ അമ്മയാണിതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചിരുന്നത്. എന്നാൽ ഇത് മെസ്സിയുടെ അമ്മയായിരുന്നില്ല.
അർജന്റീനയുടെ ദേശീയ ഫുട്‌ബോൾ ടീമിന്റെ ഔദ്യോഗിക പാചകക്കാരിയായിരുന്നു അവർ. അന്റോണിയ ഫാരിയാസ് എന്നാണ് അവരുടെ പേര്. ഏകദേശം പത്ത് വർഷത്തിലധികമായി മെസ്സിയോടൊപ്പം ജോലി ചെയ്യുന്നയാളാണ് അന്റോണിയ. ലോകകപ്പ് നേടിയ സന്തോഷം ആനന്ദക്കണ്ണീരോടെ മെസ്സിയെ കെട്ടിപ്പിടിച്ച് പ്രകടിപ്പിക്കുകയായിരുന്നു അവർ.
വീഡിയോ ദൃശ്യങ്ങളിതാ..
Todos creían que era la mamá de Messi, pero no. La de ese abrazo hermoso es Antonia, la cocinera de la Selección Argentina🇦🇷. pic.twitter.com/bLWOVfeaIz
— Actual Fútbol (@ActualFutbol) December 20, 2022
Comments